ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച് നടത്തിയിരുന്ന ദിനംപ്രതി വാർത്തസമ്മേളനം അവസാനിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യവകുപ്പ് ജോയൻറ് സെക്രട്ടറി ലവ് അഗർവാളിെൻറ അധ്യക്ഷതയിൽ നടന്നിരുന്ന വാർത്തസമ്മേളനമാണ് മുന്നറിയിപ്പില്ലാതെ നിർത്തിയത്. മേയ് 11നാണ് അവസാനമായി നടന്നത്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റിസർച്ച് ( െഎ.സി.എം.ആർ) എന്നിവയുടെ പ്രതിനിധിയും നേരത്തേ വാർത്തസേമ്മളനത്തിൽ പങ്കെടുത്തിരുന്നു.
എന്നാൽ, ചൈനയിൽനിന്ന് റാപിഡ് ടെസ്റ്റ് കിറ്റു വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ഉയർന്നതോടെ ഐ.സി.എം.ആർ പ്രതിനിധി പങ്കെടുക്കാതായി. ഇതിനിടെ വാർത്തസമ്മേളനം ആഴ്ചയിൽ നാലാക്കി. എന്നാൽ, ഇപ്പോൾ ഒരാഴ്ചയിലധികമായി മാധ്യമങ്ങൾക്ക് മുമ്പിൽ വിവരങ്ങൾ പങ്കുവെച്ചിട്ട്. കോവിഡ് രാജ്യത്ത് ക്രമാതീതമായി പെരുകുന്നതിനിടയിലാണ് ആരോഗ്യവകുപ്പിെൻറ പിൻമാറ്റം. സാമൂഹിക വ്യാപനം, ആൻറിബോഡി ടെസ്റ്റ് കിറ്റുകളുടെ അപര്യാപ്തത എന്നിവ സംബന്ധിച്ച് ചോദ്യങ്ങൾ കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയിരുന്നുവെന്നും അസുഖകരമായ ചോദ്യങ്ങൾ ഉയർന്നതാണ് വാർത്തസമ്മേളനം നിർത്താൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നും ആരോഗ്യമേഖലയിെല വിദഗ്ധർ ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധം സംസ്ഥാനങ്ങളുടെ ചുമലിലിട്ട് ഒഴിയുന്ന നടപടിയാണ് കേന്ദ്രത്തിേൻറത് എന്ന ആരോപണം നേരത്തേഉയർന്നിരുന്നു. ജനങ്ങളുടെ ആശങ്ക ലഘൂകരിക്കേണ്ട കേന്ദ്രം ഒരു വിവരവും നൽകാത്തത് പ്രശ്നം സങ്കീർണമാക്കുമെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.