ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6,725 ആയി ഉയർന്നു. കോവിഡ് സ്ഥിരീകരിച്ച 5095 പേര ാണ് ചികിത്സയിലുള്ളത്. ഇതുവരെ 620 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ആകെ മരണം 226 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള് ളിൽ 540 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 മരണങ്ങൾ റിപ്പോർട്ട് െചയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ ം അറിയിച്ചു.
ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയർന്നു. 72 പേർ മരിച്ചു. പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ മാസ്ക് ഉപയോഗിക്കുന്ന നിർബന്ധമാക്കി ജില്ലാ കലക്ടർമാർ ഉത്തരവ് പുറത്തിറക്കി.
ഡൽഹി, മുംബൈ, ഗാസിയാബാദ്, ലഖ്നോ തുടങ്ങി രാജ്യത്തെ പ്രധാന കോവിഡ് അതിവ്യാപന മേഖലകളെല്ലാം കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ പൂർണമായും അടച്ചിട്ടു. ഡൽഹിയിലെ 20 മേഖലകളും ഉത്തർപ്രദേശിലെ നോയിഡയും ഗാസിയാബാദും ഉൾപ്പെടെ 13 മേഖലകളുമാണ് കർഫ്യൂവിന് സമാനമായി അടച്ചിട്ടത്. അടച്ചിട്ട പ്രദേശത്തുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റമാണെന്നും അറിയിച്ചിട്ടുണ്ട്.
അതേമസയം, ജമ്മുവിലും ഝാർഖണ്ഡിലും ആദ്യ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ജമ്മുവിലെ ഉദ്ദംപൂരിൽ കോവിഡ് ചികിത്സയിലായിരുന്ന 61കാരനാണ് മരിച്ചത്. ഝാർഖണ്ഡിലെ ബൊക്കാറോയിലാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബംഗ്ലാദേശിലേക്ക് യാത്ര ചെയ്ത കോവിഡ് പോസിറ്റീവായ സ്ത്രീയുമായി സമ്പർക്കത്തിലിരുന്ന 65 കാരനാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.