ന്യൂഡൽഹി/ചെന്നൈ: പത്ത് പേർക്ക് കൂടി പുതുതായി രോഗം കണ്ടെത്തിയതോടെ രാജ്യത്ത് കോവിഡ്-19 വൈറസ ്ബാധിച്ചവർ 60 ആയി. മഹാരാഷ്ട്രയിൽ രണ്ട് ഡൽഹിയിലും രാജസ്ഥാനിലും ഒാരോരുത്തർക്കും വീതമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.ഏപ്രിൽ 15 വരെ ഇന്ത്യ സന്ദർശിക്കാനുള്ള വിസക്ക് കർശന നിയന്ത്രണവുമുണ്ട്. അനിവാര്യ സാഹചര്യങ്ങളിൽ ഒഴികെ ഇന്ത്യക്കാർ വിദേശ സന്ദർശനം ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങളോടെ തമിഴ്നാട്ടിൽ രണ്ട് മലയാളികൾ ചികിത്സ യിലാണ്. ചെന്നൈ രാജാജി ഗവ. ആശുപത്രി െഎസൊലേഷൻ വാർഡിൽ പുനലൂർ സ്വദേശിയാണ് ചികിത്സയിൽ. മധുരയിൽ ജോലിചെയ്യുന്ന ഇയാൾ ഇറ്റലി, സ്വിറ്റ്സർലൻഡ് സന്ദർശനത്തിനുശേഷം തിരിച്ചെത്തിയതാണ്. ആരോഗ്യനില മെച്ചപ്പെട്ടതായി മധുര കലക്ടർ അറിയിച്ചു.
മലേഷ്യയിൽനിന്ന് കോയമ്പത്തൂരിലെത്തിയ തൃശൂർ സ്വദേശിയെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും രക്തസാമ്പിൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
ദുബൈയിൽനിന്ന് ചെന്നൈയിലെത്തിയ നാഗപട്ടണം സ്വദേശിയെ രോഗലക്ഷണത്തെ തുടർന്ന് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, കോഴികളിൽ കോവിഡ്-19 ബാധിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ കരൂർ ചെന്നിമല പെരിയസാമി(40)യെ അറസ്റ്റുചെയ്തു.
തമിഴ്നാട്ടിൽ ആയിരത്തിലധികം പേരാണ് ആശുപത്രികളിലും മറ്റും നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒമാനിൽനിന്നെത്തിയ കാഞ്ചിപുരം സ്വദേശിയായ ഒരാൾക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ രോഗം ഭേദമായതായി ആരോഗ്യമന്ത്രി ഡോ.സി.വിജയ്ഭാസ്ക്കർ അറിയിച്ചു. ഡെൽ, മൈൻഡ് ട്രീ കമ്പനികളിലെ രണ്ടുജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഇരുവരും വിദേശരാജ്യങ്ങൾ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.