ന്യൂഡൽഹി: അതിജീവിക്കാനാവാത്ത വിധം ഗുരുതര പ്രശ്നങ്ങളുള്ളതിനാൽ 25 ആഴ്ചയായ ഗർഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ നടത്താൻ യുവതിക്ക് ഡൽഹി ൈഹകോടതി അനുമതി.
ഗർഭത്തിൽ രൂപപ്പെട്ടതുമുതൽ രണ്ട് വൃക്കകളും ഇല്ലാതിരുന്നുവെന്നും അതിനാൽ തന്നെ അതിജീവനം സാധ്യമല്ലെന്നും ചൂണ്ടിക്കാട്ടി 25കാരി നൽകിയ ഹരജി ഹൈകോടതി പരിഗണിക്കുകയായിരുന്നു. വിഷയത്തിൽ അഖിലേന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ റിപ്പോർട്ടും പരിഗണിച്ചു.
20 ആഴ്ച കഴിഞ്ഞാൽ ഗർഭഛിദ്രത്തിന് രാജ്യത്ത് അനുമതിയില്ല. ഇതേതുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.