ലഖ്നോ: ഉത്തർപ്രദേശിൽ കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന രോഗി ആശുപത്രിയിൽ നിന്നും രക ്ഷപ്പെട്ടു. ഡൽഹിയിലെ മർകസ് നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിനെ തുടർന്ന് വൈറസ് ബാ ധ കണ്ടെത്തിയ 60 കാരനാണ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്.
ഭാഗ്പത്തിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഉടുത്തിരുന്ന വസ്ത്രം കയറാക്കി ഉപേയാഗിച്ച് ഒന്നാംനിലയിലെ ഐസൊലേഷൻ വാർഡിൻെറ ജനൽ വഴി ഇദ്ദേഹം പുറത്ത് ചാടി രക്ഷപ്പെടുകയായിരുന്നു. നേപ്പാളിൽ നിന്നുള്ള 17 അംഗ തബ്ലീഗ് ജമാഅത്തെ പ്രവർത്തകർക്കൊപ്പം ഇദ്ദേഹത്തെ വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഐസൊലേഷനിലുള്ള രോഗി ആശുപത്രി വിട്ടത് ഗുരുതര വീഴ്ചയാണെന്നും ഇേദ്ദഹത്തെ കണ്ടെത്താൻ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ ആരംഭിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. ഐസൊലേഷനിൽ കഴിയുന്ന നിരവധി പേർ ഇത്തരത്തിൽ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ആരോഗ്യപ്രവർത്തകരുമായി സഹകരിക്കുന്ന വ്യക്തിയായിരുന്നു ഇയാളെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ആർ.കെ തൻഡൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹരിയാനയിലെ കർനാലിലുള്ള ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കോവിഡ് നീരീക്ഷണത്തിലുള്ള രോഗി മരിച്ചിരുന്നു. ഇദ്ദേഹത്തെ പാർപ്പിച്ചിരുന്ന ആറാംനിലയിലെ വാർഡിൽ നിന്നും ബെഡ്ഷീറ്റ് ഉപയോഗിച്ച് ജനലിലൂടെ പുറത്തുകടക്കാൻ ശ്രമിക്കവെ താഴെ വീണ് മരണം സംഭവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.