വി.ജി. സിദ്ധാർഥയുടെ മരണം; ആരോപണ പ്രത്യാരോപണങ്ങളുമായി കോൺഗ്രസും ബി.ജെ.പിയും

ബംഗളൂരു: കഫെ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ മൃതദേഹം നേത്രാവതി നദിയിൽനിന്നും കണ്ടെടുത്തതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി കോൺഗ്രസും ബി.ജെ.പിയും രംഗ ത്ത്. രാജ്യത്തിെൻറ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥക്കെതിരെ രൂക്ഷവിമ ർശനങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി ട്വീറ്റ് ചെയ്തപ്പോൾ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ശശി തരൂർ എം.പി തുടങ്ങിയ മറ്റു നേതാക്കളും രംഗത്തെത്തി. ബി.ജെ.പി സർക്കാറിെൻറ കാലത്ത് ബിസിനസ് ചെയ്യാൻ വളരെ എളുപ്പമാണെന്നാണ് അവർ അവകാശപ്പെടുന്നതെന്നും എന്നാൽ, ഇപ്പോൾ ബിസിനസ് എളുപ്പത്തിൽ അവസാനിപ്പിക്കാമെന്ന തരത്തിൽ ടാഗ് ലൈൻ മാറ്റാമെന്നുമായിരുന്നു ശശി തരൂരിെൻറ ട്വീറ്റ്. സിദ്ധാർഥയുടെ മരണത്തിൽ ആദായനികുതി വകുപ്പ് അധികൃതർക്കെതിരെ ആരോപണം വന്നതിനെതുടർന്ന് ബുധനാഴ്ച കോൺഗ്രസ് എം.പി. മനീഷ് തിവാരി ലോക്സഭയിൽ വിഷയം ഉന്നയിച്ചു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തിെൻറ ഭാവി തകർക്കുന്ന പകവീട്ടിൽ രാഷ്ട്രീയം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. മരണം ഞെട്ടിപ്പിക്കുന്നതാണെന്നും ദുരൂഹതയുണ്ടെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ആദായനികുതി വകുപ്പിൽനിന്നും പീഡനം ഏൽക്കേണ്ടിവന്നിരുന്നുവെന്ന സിദ്ധാർഥയുടെ വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസികൾ ഏതുവിധേനയാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിെൻറ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിെൻറ സാമ്പത്തിക രംഗം ദയനീയ സ്ഥിതിയിലാണെന്നും കരുത്തുറ്റതും സ്വതന്ത്രവും തടസ്സരഹിതവുമായ ഒരു സമ്പദ് വ്യവസ്ഥക്കുവേണ്ടി വോട്ടു ചെയ്ത ജനങ്ങളെ പൂർണമായും വഞ്ചിക്കുകയാണ് പ്രധാനമന്ത്രി മോദി ചെയ്തത്. ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങൾ മൂലം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുകയാണെന്നും അഭിഷേക് സിങ്വി ആരോപിച്ചു.

എന്നാൽ, വി.ജി. സിദ്ധാർഥയുടെ മരണത്തിലും കേന്ദ്ര സർക്കാറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് കോൺഗ്രസ് തരം താഴുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. അന്വേഷണത്തിനൊടുവിൽ യഥാർഥ കാരണം വ്യക്തമാകുമെന്നും അതുവരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് മാന്യതയല്ലെന്നും ബി.ജെ.പി കർണാടക ട്വീറ്റ് ചെയ്തു. സിദ്ധാർഥയുടെ മരണത്തെപോലും രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.

Tags:    
News Summary - controversy over vg siddharthas death -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.