ലഖ്നോ: ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിനെ സർക്കാർ അധ്യാപകൻ വെടിവെച്ച് കൊന്നു. ഖേക്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ സുൻഹെദ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. 32കാരനായ അജയ് കുമാർ ആണ് മരിച്ചത്.
അവധിക്ക് ഗ്രാമത്തിലെത്തിയ അജയ് ഇന്നലെ രാത്രി അത്താഴത്തിന് ശേഷം വീടിന് പുറത്ത് ഉലാത്തുകയായിരുന്നു. ഇതിനിടെ പ്രദേശത്തെ സർക്കാർ സ്കൂളിലെ അധ്യാപകൻ മോഹിത ആര്യയുമായി വഴക്കുണ്ടാകുകയായിരുന്നു.
ആദ്യം ക്രിക്കറ്റ് മാച്ചിനെക്കുറിച്ച് ആരംഭിച്ച തർക്കം പിന്നീട് ഒരു വാട്സ്ആപ് ചാറ്റിനെച്ചൊല്ലിയായി. തർക്കം മുറുകിയതോടെ അധ്യാപകൻ പിസ്റ്റൾ എടുത്ത് പൊലീസുകാരനെ വെടിവെക്കുകയായിരുന്നു.
കുടുംബം ഉടൻ അജയിയെ സോനിപത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.