ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായി മികച്ച പ്രതിപക്ഷ കൂട്ടായ് മ രൂപപ്പെടാത്തതിൽ നിരാശയുണ്ടെന്നും സീറ്റ് പങ്കുവെപ്പിലടക്കം മറ്റു പാർട്ടികളെ ഉൾക്കൊള്ളുന്ന വിധം കോൺഗ്രസ് കുറച്ചുകൂടി സന്മനസ്സ് കാണിക്കേണ്ടിയിരുന്നുവെന്നു ം വിമർശം. അമിത്ഷായുടെ നേതൃത്വത്തിലുള്ള പാർട്ടിക്കെതിരായ വിശാലകൂട്ടായ്മ സംബന്ധിച്ച് കുറച്ചുമാസം മുമ്പുവരെ വൻ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ, അത്തരമൊരു സാഹചര്യം ഉരുത്തിരിയാൻ പറ്റാത്തതിൽ ഖേദമുണ്ടെന്നും മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.െഎ ജനറൽ സെക്രട്ടറിയുമായ സുധാകർ റെഡ്ഡി വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും കോൺഗ്രസ് ഒറ്റക്കു മത്സരിക്കുന്ന സാഹചര്യം വന്നതിൽ അൽപം നിരാശയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘‘വിശാല പ്രതിപക്ഷ കൂട്ടായ്മ പൂർണാർഥത്തിൽ യാഥാർഥ്യമാകുമെന്ന് കരുതിയിരുെന്നങ്കിലും തെരഞ്ഞെടുപ്പു തന്ത്രങ്ങളിൽ പാർട്ടികൾ കൈക്കൊണ്ട സങ്കുചിത നിലപാടു കാരണം അതുണ്ടായില്ല’’ -റെഡ്ഡി പറഞ്ഞു. അതേസമയം, ബി.ജെ.പി വിരുദ്ധ പാർട്ടികൾക്കുതന്നെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കരുതുന്നത്. ത്രികോണ-ചതുഷ്കോണ മത്സരങ്ങളുണ്ടായാലും ബി.ജെ.പി ജയിക്കുമെന്ന് കരുതുന്നില്ല. ജയസാധ്യതയുള്ള ബി.ജെ.പി വിരുദ്ധ പാർട്ടിക്ക് ജനങ്ങൾ വോട്ടുചെയ്യും. വെവ്വേറെ മത്സരിക്കുന്ന പാർട്ടികൾ തെരഞ്ഞെടുപ്പിനുശേഷം ഒന്നിച്ചുനിൽക്കാൻതന്നെയാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘‘ബംഗാളിൽ അർഹിക്കുന്നതിനെക്കാൾ കൂടുതൽ സീറ്റുകളാണ് കോൺഗ്രസ് ചോദിച്ചതെന്നാണ് ഞങ്ങളുടെ മുന്നണിയുടെ പരിഭവം. കോൺഗ്രസ് കഴിഞ്ഞ തവണ ജയിച്ച സീറ്റുകൾക്കു പുറമെ രണ്ടാം സ്ഥാനത്തുവന്ന സീറ്റുകളും നൽകാൻ തയാറായിരുന്നു. എന്നാൽ, മൂന്നും നാലും ശതമാനം മാത്രം വോട്ടു നേടിയ മണ്ഡലങ്ങൾ വെര അവർ ആവശ്യപ്പെടുന്നു. ദേശീയാടിസ്ഥാനത്തിൽ കാര്യങ്ങൾ കാണുന്നതിനു പകരം സംസ്ഥാന ഘടകങ്ങൾക്ക് പ്രധാന്യം നൽകുന്ന കോൺഗ്രസ് ശൈലി നല്ലതല്ല’’ -അദ്ദേഹം വിമർശിച്ചു. സി.പി.െഎ ടിക്കറ്റിൽ കനയ്യ കുമാർ മത്സരിക്കുന്ന ബിഹാറിലെ ബേഗുസരായ് മണ്ഡലത്തിൽനിന്ന്, ആർ.ജെ.ഡി-കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിെൻറ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് റെഡ്ഡി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.