മുംബൈ: തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോഴും മഹാരാഷ്ട്രയിൽ കോൺഗ്രസി െൻറ അവസ്ഥ ദയനീയം. കാലുറപ്പിക്കാൻ കഴിയാതുലയുന്ന കോൺഗ്രസ് നേതൃത്വം സഖ്യകക്ഷി കളെയും നിരാശരാക്കുന്നു. മത്സരിക്കാൻ മുതിർന്ന േനതാക്കൾ തയാറാകാത്ത അവസ്ഥ ഒരു ഭാ ഗത്ത്.
ടിക്കറ്റ് കിട്ടാതെ പ്രമുഖർ മറുകണ്ടം ചാടുന്നത് മറുഭാഗത്തും. ആകെ ‘താറുമാറായ’ കോൺഗ്രസിന് പ്രാദേശിക നേതാക്കളെ സജ്ജമാക്കാൻ കഴിയുന്നില്ലെന്നും എങ്ങനെ ഇവർക്കൊപ്പം നിൽക്കുമെന്നും കർഷകനേതാവ് രാജു ഷെട്ടി ചോദിക്കുന്നു. സാംഗ്ളി, ഹാത്കനങ്കലെ മണ്ഡങ്ങളാണ് ഷെട്ടിയുടെ കർഷക പാർട്ടിക്ക് കോൺഗ്രസ്-എൻ.സി.പി സഖ്യം നൽകിയത്. ഷെട്ടിക്ക് സീറ്റ് നൽകിയതിൽ സാംഗ്ളിയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഉടക്കിലാണ്.
ഇല്ലെന്നു പറഞ്ഞിട്ടും നിർബന്ധിച്ച് മത്സരിപ്പിക്കുന്നതിൽ എം.പി.സി.സി അധ്യക്ഷൻ അശോക് ചവാനും നീരസമുണ്ട്. മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനോട് പുണെയിൽ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും കേൾക്കുന്നില്ല. മറുഭാഗത്ത് ബി.ജെ.പി-സേന സഖ്യം കോൺഗ്രസിൽ ഉടക്കിനിൽക്കുന്ന പ്രമുഖരെ ചാക്കിട്ടുപിടിച്ച് സ്ഥാനാർഥികളാക്കുന്നു.
ഭരണവിരുദ്ധ വികാരങ്ങൾ മറികടക്കാൻ മോദി എന്ന ഒറ്റ വ്യക്തിയിൽ കേന്ദ്രീകരിച്ച് വോട്ടുതേടുന്ന തന്ത്രമാണ് ബി.ജെ.പി നടത്തുന്നത്. കോൺഗ്രസിെൻറ ഇൗ അവസ്ഥയിൽ നിലവിൽ ഭീഷണികളില്ലാതെ സുരക്ഷിത അവസ്ഥയിലാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.