തൊഴിൽ നീതിയും പങ്കാളിത്ത നീതിയും കൂടുതൽ ഗാരന്റിയുമായി കോൺഗ്രസ്

ബംഗളൂരു: കൂടുതൽ ജനപ്രിയ വാഗ്ദാനങ്ങളുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് ‘ഹിസെദാരി ന്യായ്’ (പങ്കാളിത്ത നീതി), തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട ‘ശ്രമിക് ന്യായ്’ (തൊഴിൽ നീതി) എന്നീ വിഭാഗങ്ങളിലായി അഞ്ച് ഉറപ്പുകളാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും 50 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്യുമെന്നും സമഗ്രമായ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്തുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു. സാമൂഹിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്നും ഖാർഗെ പറഞ്ഞു. സംവരണം 50 ശതമാനമാക്കുമെന്നും തമിഴ്നാട്ടിലുള്ളതുപോലെ ചിലപ്പോൾ 65 ശതമാനം വരെ ഉയർന്നേക്കാമെന്നും ഖാർഗെ പറഞ്ഞു. കർഷകർക്കും വനിതകൾക്കും യുവാക്കൾക്കുമായി അഞ്ചുവീതം ഉറപ്പുകൾ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമയത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

പങ്കാളിത്ത നീതി ഗാരന്റി

1. സമഗ്രമായ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്തും. എല്ലാ ജാതികളുടെയും സമുദായങ്ങളുടെയും ജനസംഖ്യ, സാമൂഹിക-സാമ്പത്തിക സ്ഥിതി, ദേശീയ സമ്പത്തിലെ അവരുടെ വിഹിതം, ഭരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ പ്രാതിനിധ്യം എന്നിവയും സർവേയിലൂടെ കണ്ടെത്തും.

2. സംവരണത്തിനുള്ള അവകാശം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും 50 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതി.

3. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രത്യേക ഘടകപദ്ധതി പുനരുജ്ജീവിപ്പിച്ച് നിയമപ്രകാരം നടപ്പാക്കും. കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ ഈ നടപടി തുടങ്ങിയിട്ടുണ്ട്.

4. വെള്ളം, വനം, ഭൂമി എന്നിവയുടെ നിയമപരമായ അവകാശം. ആദിവാസി വനാവകാശ സംരക്ഷണം കോൺഗ്രസ് ഉറപ്പുനൽകുന്നു. വനാവകാശ നിയമത്തിലെ ക്ലെയിമുകൾ ഒരു വർഷത്തിനുള്ളിൽ പരിഹരിക്കും. നിരസിച്ച ക്ലെയിമുകൾ ആറുമാസത്തിനുള്ളിൽ അവലോകനം ചെയ്യുന്നതിന് സുതാര്യമായ നടപടിയുണ്ടാകും. വനസംരക്ഷണ ഭേദഗതി നിയമത്തിലെയും ഭൂമി ഏറ്റെടുക്കൽ നിയമത്തിലെയും ആദിവാസി വിരുദ്ധ ഭേദഗതികൾ പിൻവലിക്കും.

5. ആദിവാസികളുടെ സാംസ്കാരിക അവകാശങ്ങൾ സംരക്ഷിക്കും. ആദിവാസി ഊരുകൾ ഷെഡ്യൂൾഡ് ഏരിയകളായി വിജ്ഞാപനം ചെയ്യും.

തൊഴിൽ നീതി ഗാരന്റി

1. തൊഴിലാളികളുടെ ആരോഗ്യ അവകാശങ്ങൾ സംബന്ധിച്ച് നിയമം നിർമിക്കും. ആവശ്യമായ പരിശോധനകൾ നടത്തും. സൗജന്യ ചികിത്സയും മരുന്നും. അസംഘടിത മേഖലയിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ. പുനരധിവാസ-സാന്ത്വന പരിചരണം. സാർവത്രിക ആരോഗ്യ പരിരക്ഷ.

2. ദേശീയ തലത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കടക്കം മിനിമം വേതനം പ്രതിദിനം 400 രൂപയായി ഉയർത്തും.

3. നഗരപ്രദേശങ്ങൾക്കായി തൊഴിലുറപ്പ് നിയമം കൊണ്ടുവരും. നഗരങ്ങളിലെ സാമൂഹിക സേവന സംവിധാനം ശക്തിപ്പെടുത്തും.

4.അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളുടെയും സാമൂഹിക സുരക്ഷക്കായി ലൈഫ് ഇൻഷുറൻസും അപകട ഇൻഷുറൻസും.

5.സുരക്ഷിതമായ തൊഴിൽ ഉറപ്പാക്കും. മോദി സർക്കാർ പാസാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കോൺഗ്രസ് സമഗ്രമായി അവലോകനം ചെയ്യും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ ഭേദഗതികളും ഉറപ്പുനൽകുന്നു. പ്രധാന സർക്കാർ ജോലികളിലെ തൊഴിൽ കരാർ സമ്പ്രദായം കോൺഗ്രസ് നിർത്തലാക്കും. കരാർ തൊഴിൽ വേറെ നിവൃത്തിയില്ലെങ്കിൽ മാത്രം. കരാർ തൊഴിലിൽ സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങൾ സ്വകാര്യ മേഖലക്കും നിർബന്ധമാക്കും.

Tags:    
News Summary - Congress-labor-justice-partnership-justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.