ന്യൂഡൽഹി: പെട്രോൾ, ഡീസൽ, പാചക വാതക വിലവർധനക്കെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം. ഡൽഹിയിൽ പ്രവർത്തകർ ഷർട്ട് ഊരിയും നേതാക്കൾ കുതിരവണ്ടിയിലെത്തിയും പ്രതിഷേധിച്ചു. കോവിഡ് ജാഗ്രത നിർദേശം ലംഘിച്ചതിന് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടു.
കോൺഗ്രസിെൻറ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മറ്റുമാണ് കുതിരവണ്ടിയിലെത്തി ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധിച്ചത്. ശക്തിസിങ് ഗോഹിലിനൊപ്പം അദ്ദേഹം ഫിറോസ് ഷാ കോട്ല സ്റ്റേഡിയം പെട്രോൾ പമ്പിലെത്തി. ജൻപഥ് പെട്രോൾ പമ്പിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടിടാതെ, വിലവർധനയിൽ പ്രതിഷേധിക്കുന്ന പോസ്റ്റർ നെഞ്ചിലേറ്റി എത്തിയത്.
യു.പി.എ സർക്കാറിെൻറ കാലത്ത് എക്സൈസ് നികുതി ലിറ്ററിന് 9.20 രൂപയായിരുന്നത് ഇേപ്പാൾ 32 രൂപയാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. എക്സൈസ് തീരുവ വർധിപ്പിക്കുന്നത് അവസാനിപ്പിച്ച് പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നും വർധിപ്പിച്ച നികുതി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പെട്രോൾ പമ്പുകൾക്കുമുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നു.
ഇന്ധന വില വർധനയിലൂടെ കിട്ടുന്ന പണം എങ്ങനെ ചെലവാക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ ചോദിച്ചു. അങ്ങനെ കിട്ടുന്ന തുക കോവിഡ് വാക്സിൻ സംഭരിക്കാൻ ഉപയോഗിക്കണം. കോവിഡ് കാലത്ത് 2.74 ലക്ഷം കോടി രൂപയാണ് പെട്രോൾ, ഡീസൽ നികുതിയായി ഈടാക്കിയതെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യമെങ്ങും വാക്സിൻ നൽകാൻ 67,000 കോടി മതി. ഈ നികുതി പണമുെണ്ടങ്കിൽ വാക്സിനു പുറമെ 718 ജില്ലകളിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കാം. 29 സംസ്ഥാനങ്ങളിൽ എയിംസ് ആശുപത്രികൾ നിർമിക്കാം. 25 കോടി പേർക്ക് 6000 രൂപ പണമായി നൽകാം. പക്ഷേ, ഒന്നും സംഭവിച്ചിട്ടില്ല -പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.