കർണാടക: ജെ.ഡി.എസിന് ധനകാര്യം, ആഭ്യന്തരം കോൺഗ്രസിന്  

കർണാടക: ആർ.ആർ നഗറിലും കോൺഗ്രസ് വിജയം കൈവരിച്ചതോടെ കർണാടകയിൽ മന്ത്രിസഭാ വിപുലീകരണത്തിന് അന്തിമ രൂപം നൽകാൻ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം. കോൺഗ്രസിന് ആഭ്യന്തരവും ജെ.ഡി.എസിന് ധനകാര്യവും നൽകാനാണ് ധാരണ.

മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെയായിരിക്കും ധനകാര്യം കൈകാര്യം ചെയ്യുക. കാർഷിക വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധെപ്പട്ട കാര്യങ്ങളിൽ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാൻ കുമാരസ്വാമിക്ക് ധനകാര്യം ആവശ്യമാണ്.  ഉപമുഖ്യമന്തി ജി. പരമേശ്വരക്ക് ആണ് ആഭ്യന്തരത്തിന് സാധ്യത. 

സഖ്യ സർക്കാറിൽ കോൺഗ്രസിന് 22 ഉം ജെ.ഡി.എസിന് 12 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. ആർക്കൊക്കെ ഏെതാക്കെ വകുപ്പ് നൽകും തുടങ്ങി മറ്റു കാര്യങ്ങൾ തിങ്കളാഴ്ചയായിരിക്കും തീരുമാനിക്കുക. സോണിയാ ഗാന്ധിയുടെ ആരോഗ്യ പരിശോധനക്കായി വിദേശത്തേക്ക് പോയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടക മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് െപെട്ടന്ന് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ട്. 

 77 സീറ്റ് കോൺഗ്രസിനും 37 സീറ്റ് ജെ.ഡി^എസിനുമുള്ള സഖ്യ സർക്കാറിന് രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ഭൂരിപക്ഷം 116 ആയിരുന്നു. ആർ. ആർ നഗറിൽ കൂടി കോൺഗ്രസ് ജയിച്ചതോടെ ഭൂരിപക്ഷം 117 ആയിട്ടുണ്ട്. 104 സീറ്റാണ് പ്രതിപക്ഷമായ ബി.ജെ.പിക്കുള്ളത്.


 

Tags:    
News Summary - Congress gets home ministry while Janata Dal manages to finance - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.