കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ സംസർഗഞ്ച് മണ്ഡലത്തിലെ േകാൺഗ്രസ് സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. ബുധനാഴ്ച അർധരാത്രിയോടെയാണ് റിസാഹുൽ ഹഖിന്‍റെ മരണം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
മൂർഷിദാബാദ് ജില്ലയിലെ സംസർഗഞ്ച് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ റിസാഹുൽ ഹഖ് അർധരാത്രിയോടെ കൊറോണ ബാധിച്ച് മരിച്ചതായി ബംഗാൾ പ്രദേശ് കോൺഗ്രസ് സെക്രട്ടറി രോഹൻ മിത്ര ട്വീറ്റ് ചെയ്തു.
ബംഗാളിൽ നാലുഘട്ട തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെയാണ് കോവിഡ് ബാധിതനായി റിസാഹുൽ ഹഖിന്‍റെ മരണം. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ പാർട്ടികളുടെയും യോഗം തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ചുചേർത്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം.
അതേസമയം ബംഗാളിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നുണ്ട്. കഴിഞ്ഞദിവസം 5,892 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.