ജയ്പൂർ: രാജസ്ഥാനിൽ നഗരപ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മേൽക്കൈ. 50 തദ്ദേശ സ്ഥാപനങ്ങളിലെ 1775 വാർഡുകളിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 620 ഇടത്ത് കോൺഗ്രസിനാണ് ജയം. ബി.ജെ.പിക്ക് 548 വാർഡുകളിൽ ജയിക്കാനേ കഴിഞ്ഞുള്ളൂ. സ്വതന്ത്ര സ്ഥാനാർഥികൾ 595 വാർഡുകളിൽ ജയം നേടി.
ബഹുജൻ സമാജ്വാദി പാർട്ടിയുടെ (ബി.എസ്.പി) ഏഴു സ്ഥാനാർഥികൾ വിജയം കണ്ടു. സി.പി.െഎയുടെയും സി.പി.എമ്മിെൻറയും ഓരോ സ്ഥാനാർഥിയും വിജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വക്താവ് അറിയിച്ചു.
12 ജില്ലകളിലെ അർബൻ ലോക്കൽ ബോഡി ഇലക്ഷനിൽ 14.32 ലക്ഷം പേർക്കാണ് സമ്മതിദാനാവകാശം ഉണ്ടായിരുന്നത്. 2622 പോളിങ് ബൂത്തുകൾ സജ്ജീകരിച്ച തെരെഞ്ഞടുപ്പിൽ 7,249 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു. ഈ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ചെയർമാൻ തെരഞ്ഞെടുപ്പിെൻറ വിജ്ഞാപനം തിങ്കളാഴ്ച ഇറങ്ങും. ഡിസംബർ 20നാണ് ചെയർമാൻ തെരഞ്ഞെടുപ്പ്. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ഡിസംബർ 21ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.