പട്ന: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാഷ്ട്രീയ സ്വയം സേവക് സംഘുമായി താരതമ്യംചെയ്ത ബിഹാർ പൊലീസ് സീനിയർ സൂപ്രണ്ട് മാനവ്ജീത് സിങ് ധില്ലൻ വിവാദത്തിൽപെട്ടു. തങ്ങൾ പിടികൂടിയ പോപുലർ ഫ്രണ്ട് സംഘത്തിന്റെ പ്രവർത്തനരീതി വിശദീകരിക്കുമ്പോഴാണ് ധില്ലൻ അവരെ ആർ.എസ്.എസുമായി ഉപമിച്ചത്. 'ആർ.എസ്.എസ് ശാഖയിൽ ലാത്തി ഉപയോഗിച്ച് പരിശീലനം നൽകുന്നതുപോലെ, പോപുലർ ഫ്രണ്ട് ആളുകൾക്ക് പരിശീലനം നൽകുന്നു. തങ്ങളുടെ ആശയം പ്രചരിപ്പിക്കാൻ അവർ ആർ.എസ്.എസിനെപ്പോലെ ആളുകളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്നു' -ധില്ലൻ പറഞ്ഞു.
ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തി. പ്രസ്താവന പിൻവലിച്ച് ധില്ലൻ മാപ്പുപറയണമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി ആവശ്യപ്പെട്ടു. ധില്ലന് മാനസിക സന്തുലനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ദേശീയ പ്രസ്ഥാനമായ ആർ.എസ്.എസിനെ എങ്ങനെയാണ് പോപുലർ ഫ്രണ്ടുമായി താരതമ്യപ്പെടുത്തുകയെന്നും ബി.ജെ.പി എം.എൽ.എ ഹരിഭൂഷൺ ഠാകുർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.