ബംഗളൂരു: ഇന്ത്യയുടെ ‘കോഫി രാജാവ്’ വി.ജി. സിദ്ധാർഥക്ക് (59) കാപ്പിയുടെ നാടായ ചിക്കമഗളൂ രുവിൽ അന്ത്യവിശ്രമം. രാജ്യത്തെ ഏറ്റവും വലിയ കോഫി ശൃംഖലയായ ‘കഫെ കോഫി ഡേ’ കെട്ടിപ്പ ടുക്കുന്നതിന് സിദ്ധാർഥക്ക് അടിത്തറയായിരുന്ന ചിക്കമഗളൂരുവിലെ കാപ്പി എസ്റ്റേറ് റിൽതന്നെയായിരുന്നു അന്ത്യകർമങ്ങൾ. നേത്രാവതി നദിയിൽ 30 മണിക്കൂറിലധികം നടത്തിയ ത ിരച്ചിലിനൊടുവിൽ ബുധനാഴ്ച പുലർച്ച 6.30നാണ് മത്സ്യത്തൊഴിലാളി സിദ്ധാർഥയുടെ മൃതദേ ഹം കണ്ടെത്തിയത്.
ഉള്ളാൽ പാലത്തിൽനിന്ന് ഒമ്പത് കിലോമീറ്റർ അകലെ ഹൊയ്ഗ ബസാറിലെ നദിക്കരക്ക് സമീപം വെള്ളത്തിൽ പൊങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടപടികൾക്കുശേഷം മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിൽ പോസ്റ്റ് േമാർട്ടം നടത്തി. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ചിക്കമഗളൂരു ടൗണിലെ കോഫി ഡേ ഗ്ലോബൽ എൻറർപ്രൈസസ് ഒാഫിസിൽ പൊതുദർശനത്തിനുശേഷം വൈകീട്ട് 6.30ഒാടെ സിദ്ധാർഥയുടെ ചേതനഹള്ളി കാപ്പി എസ്റ്റേറ്റിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. സിദ്ധാർഥയുടെ മക്കളായ അമർത്യ സിദ്ധാർഥ്, ഇഷാൻ സിദ്ധാർഥ് എന്നിവർ ചിതക്ക് തീകൊളുത്തി. കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.എം. കൃഷ്ണയുടെ മൂത്ത മകൾ മാളവികയുടെ ഭർത്താവാണ് സിദ്ധാർഥ. കഫെ കോഫി ഡേ സ്ഥാപകനും കോഫി ഡേ എൻറർപ്രൈസ് എം.ഡിയും ചെയർമാനുമായിരുന്ന സിദ്ധാർഥയെ തിങ്കളാഴ്ച രാത്രി എട്ടോടെ മംഗളൂരു നേത്രാവതി പാലത്തിന് സമീപത്തുനിന്നാണ് കാണാതായത്.
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉൾപ്പെടെയുള്ള നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. ബുധനാഴ്ച ബംഗളൂരുവിൽ ചേർന്ന കോഫി ഡേ എൻറർപ്രൈസസ് ബോർഡ് യോഗം കഫെ കോഫി ഡേ ഇടക്കാല ചെയർമാനായി എസ്.വി. രംഗനാഥിനെ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.