ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിൻമയാനന്ദ് തന്നെ ബലാത്സംഗം ചെയ്യുകയും ശാരീരികമാ യി ചൂഷണം ചെയ്യുകയും ചെയ്തതായി നിയമ വിദ്യാർഥിനി. ഇതുസംബന്ധിച്ച് ഡൽഹി പൊലീസിൽ പരാതി നൽകിയെന്നും ഷാജഹാൻപൂർ പൊലീ സ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തില്ലെന്നും വിദ്യാർഥിനി മാധ്യമങ്ങളോട് വ്യക്തമാക്കി.
സ്വാമി ചിൻമയാനന്ദ് എന്ന െ ബലാത്സംഗം ചെയ്തു, ഒരു വർഷത്തോളം ശാരീരികമായി ചൂഷണം ചെയ്തു- വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥിനി നൽകിയ പരാതി ഡൽഹി പൊലീസ് ലോധി റോഡ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുകയും ഷാജഹാൻപൂർ പോലീസിന് കൈമാറുകയും ചെയ്തു. എന്നാൽ പൊലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് യുവതി വ്യക്തമാക്കി.
ചിന്മയാനന്ദ ട്രസ്റ്റ് നടത്തുന്ന കോളജിലെ വിദ്യാർഥിനിയാണ് സ്വാമിയുടെ പേരുപറയാതെ ആരോപണവുമായി വന്നത്. സമൂഹ മാധ്യത്തിൽ ഇതു സംബന്ധിച്ച വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പിറ്റേദിവസം മുതൽ പെൺകുട്ടിയെ കാണാതാവുകയും ചെയ്തു. പിന്നീട് ഇവരെ സുഹൃത്തിനൊപ്പം രാജസ്ഥാനിൽ കണ്ടെത്തി.
ആഗസ്റ്റ് 24 മുതലാണ് ഇവരെ കാണാതായത്. തുടർന്ന്, സ്വാമി ചിന്മയാനന്ദ് തെൻറ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു. 2011ലും ചിന്മയാനന്ദക്കെതിരിൽ സമാന പീഡനാരോപണം ഉയർന്നിരുന്നു. ഇയാളുടെ ആശ്രമത്തിൽ താമസിച്ച യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.