ന്യൂഡൽഹി: ഒരു വർഷത്തെ ഇടവേളക്കുശേഷം ബ്രഹ്മപുത്ര, സത്ലജ് നദികളുടെ ശാസ്ത്രീയ വിവരങ്ങൾ (ഹൈഡ്രോളജിക്കൽ ഡാറ്റ) ചൈന ഇന്ത്യക്ക് കൈമാറിത്തുടങ്ങി. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും മാർച്ചിൽ നടത്തിയ ചർച്ചയുടെ ഫലമായാണിത്. ബ്രഹ്മപുത്രയുടെ വിവരങ്ങൾ മേയ് 15നും സത്ലജിേൻറത് ജൂൺ ഒന്നിനുമാണ് കൈമാറിയതെന്ന് കേന്ദ്ര ജലവിഭവ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
നദികളുടെ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്ന കേന്ദ്രങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി എന്ന കാരണം പറഞ്ഞ് കഴിഞ്ഞവർഷമാണ് നദികളുടെ വിവരങ്ങൾ കൈമാറുന്നത് ചൈന നിർത്തിവെച്ചത്. ദോക്ലാം സംഘർഷത്തിെൻറയും സമയമായിരുന്നു ഇത്. ഇതേസമയത്തുതന്നെ ഇരുരാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലെ വാർഷിക അഭ്യാസ പ്രകടനവും നിർത്തിവെച്ചിരുന്നു.
ചൈനയുടെ കീഴിലുള്ള തിബത്തിൽനിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന നദികളാണ് ബ്രഹ്മപുത്രയും സത്ലജും. ബ്രഹ്മപുത്രക്ക് നുഗേഷ, യാൻഗുൻ, നുക്സിയ എന്നിവിടങ്ങളിലും സത്ലജിന് തസാദ, ലൻഗൻ സാൻങ്ബോ എന്നിവിടങ്ങളിലുമാണ് തിബത്തിൽ ശാസ്ത്രീയ വിവരം ശേഖരിക്കുന്ന ഹൈഡ്രോളജിക്കൽ സ്റ്റേഷനുകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.