ഇൻഡോർ: മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലാത്സംഗംചെയ്ത് തല തറയിലടിച്ച് കൊലപ്പെടുത്തിയ 26കാരന് വധശിക്ഷ വിധിച്ച് ഇൻഡോർ ജില്ല കോടതി. പതിവിനുവിപരീതമായി കാലതാമസമെടുക്കാതെ കൊടുംക്രൂരത അരങ്ങേറി 22ാമത്തെ ദിവസം തന്നെ വിധി വന്നു. സമൂഹത്തെ ബാധിച്ച ‘ചീഞ്ഞഴുകിയ വ്രണം’ എന്ന് വിശേഷിപ്പിച്ചാണ് നവീൻ ഗാദ്കെ എന്ന പ്രതിക്കെതിരെ അഡീഷനൽ സെഷൻസ് ജഡ്ജ് വർഷ ശർമ വധശിക്ഷ വിധിച്ചത്.
െഎ.പി.സി വകുപ്പ് 376 (എ), പോക്സോ നിയമം തുടങ്ങിയവ പ്രകാരമാണ് ശിക്ഷ. 51 പേജ്വരുന്ന വിധിപ്രസ്താവത്തിൽ കടുത്ത വാക്കുകളാണ് കോടതി ഉപയോഗിച്ചത്. വ്രണം ബാധിച്ച് ചീഞ്ഞഴുകിയ ശരീരഭാഗം ഡോക്ടർമാർ മുറിച്ചുമാറ്റുന്നതുപോലെയുള്ള മാർഗമുപയോഗിച്ച് ഇത്തരം പ്രതികളിൽനിന്ന് സമൂഹത്തെ സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണെന്നും ഇത്തരം കുറ്റവാളികൾ മാരണങ്ങൾ ആണെന്നും കോടതി ഉൗന്നിപ്പറഞ്ഞു.
ഏപ്രിൽ 20ന് നടന്ന സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം ഏഴു ദിവസത്തിനകം തന്നെ അന്വേഷണം പൂർത്തിയാക്കിയതായും ഏപ്രിൽ 27ന് കുറ്റപത്രം സമർപ്പിച്ചതായും ജില്ല പ്രോസിക്യൂഷൻ ഒാഫിസർ അക്റം ശൈഖ് അറിയിച്ചു. 28നുതന്നെ കുറ്റം ചുമത്തി. േമയ് ഒന്നു മുതൽ ദിനേന കേസിൽ വാദം കേൾക്കൽ നടന്നതായും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിയുടെ വേർപിരിഞ്ഞ ഭാര്യയടക്കം 29 സാക്ഷികളെ വിസ്തരിച്ചു. പീഡനത്തിനിരയായി െകാല്ലപ്പെട്ട കുഞ്ഞിെൻറ അകന്ന ബന്ധുവാണ് ഗാദ്കെ.
ബലൂൺ വിറ്റ് ജീവിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ മധ്യപ്രദേശിലെ ഇൻഡോറിലെ ചരിത്രപ്രധാനമായ രാജ്വാദ കെട്ടിടത്തിനു പുറത്തായിരുന്നു ഉറങ്ങിയിരുന്നത്. ഭാര്യ വേർപിരിഞ്ഞുപോയപ്പോൾ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇയാൾ കുഞ്ഞിെൻറ അമ്മയെ സമീപിച്ചുവെന്നും തുടർന്ന് ഇവരുമായി വാക്കേറ്റമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഏപ്രിൽ 20ന് രാത്രി മാതാപിതാക്കൾ ഉറങ്ങിക്കിടക്കവെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി 50 മീറ്റർ അകലെയുള്ള ഒരു െകട്ടിടത്തിെൻറ മറവിൽവെച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. അതിനുശേഷം കുട്ടിയെ തറയിലടിച്ച് കൊലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.