ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണില്ല. നേരത്തെ, സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി നാലു മുതിർന്ന ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തിയതിനു പിറകെ ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ കാണുെമന്ന് അറിയിച്ചിരുന്നു. അറ്റോർണി ജനറലിനോടൊപ്പം വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു റിപ്പോർട്ട്. ദീപക് മിശ്രക്കും സുപ്രീംകോടതി ഭരണത്തിനുമെതിെര ആരോപണമുയർന്ന സാഹചര്യത്തിൽ അദ്ദേഹം അറ്റോർണി ജനറൽ കെ.കെ വേണുഗോപാലുമായി ചർച്ച നടത്തി. ജഡ്ജിമാർ പ്രകോപനത്തിലേക്ക് പോകരുതെന്ന് അറ്റോർണി ജനറൽ അറിയിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇടപെട്ടന്നാണ് സൂചന. മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി, വിഷയത്തിൽ വിശദീകരണം തേടിയതായാണ് റിപ്പോർട്ട്. ജസ്റ്റിസ് ജെ. ചേലമേശ്വറിെൻറ നേതൃത്വത്തിലാണ് സുപ്രീംകോടതിയിലിന്ന് അസാധാരണ നടപടികൾ അരങ്ങേറിയത്. ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജൻ ഗോഗോയ്, മദൻ ബി.ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് ദീപക് മിശ്രക്കെതിരെ വാർത്താസമ്മേളനം നടത്തിയത്. പ്രധാനപ്പെട്ട കേസുകൾ കൈമാറുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് ചീഫ് ജസ്റ്റിസിനെതിരെ പരസ്യവിമർശവുമായി രംഗത്തിറങ്ങാൻ ജഡ്ജിമാരെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.