കോളേജ് ഇലക്ഷനിൽ ആശിഷ് യെച്ചൂരി എന്‍റെ കൂടെയായിരുന്നു; അനുസ്മരിച്ച് ചാണ്ടി ഉമ്മൻ

കോഴിക്കോട്: ആശിഷ് യെച്ചൂരിയും ഞാനും സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ.കോവിഡ് ബാധിച്ച് മരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷിനെ അനുസ്മരിച്ചെഴുതിയ കുറിപ്പിലാണിക്കാര്യം പങ്കുവെച്ചത്.  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ആശിഷ് എൻ്റെ പ്രിയ സുഹൃത്ത്. വേദനയോടെ സീതാറാം യച്ചൂരിയുടെ കുടുംബത്തോടൊപ്പം...
സി പി ഐ (എം) ജനറൽ സെക്രട്ടറിയും ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ നേതാവുമായ സ. സീതാറാം യെച്ചൂരിയുടെ പുത്രനും പ്രമുഖ മാധ്യമ പ്രവർത്തകനും എൻ്റെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന ആശിഷ് യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
ആശിഷും ഞാനും കോളേജിൽ സമകാലികരായിരുന്നു. എൻ്റെ ഒരു വർഷം ജൂനിയറായിരുന്നു എങ്കിലും ഞങ്ങൾ സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നു. കോളേജ് ഇലക്ഷനിൽ എൻ്റെ കൂടെയായിരുന്നു ആശിഷ്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ എന്താണെന്ന് പോലും ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല.ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങളെ ഒരിയ്ക്കലും അകറ്റിയിട്ടില്ല. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ആശിഷ് ഞങ്ങൾ സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു. വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഞാൻ ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്.
സഖാവ് സീതാറാം യച്ചൂരിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
#RIP #Ashishyechury

Full View

Tags:    
News Summary - Chandy Oommen remembers Ashish Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.