മുംബൈ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആർ.എസ്.എസ് മേധാവിയെ വെല്ലുവിളിച്ച് ഭീം ആർമി അ ധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്. സംവരണത്തെ കുറിച്ചുള്ള സംവാദത്തിനും ആർ.എസ്.എസ് മേധാവി യെ വെല്ലുവിളിച്ചു. നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്തിന് തൊട്ടുള്ള രശ്മി ബാഗ് മൈതാനത്ത് പാർട്ടി പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് രണ്ടു പ്രത്യയശാസ്ത്രങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ. അവർ മനുസ്മൃതിയെ മാനിക്കുമ്പോൾ നമ്മൾ ഭരണഘടനയെ അംഗീകരിക്കുന്നു; ഹെഡ്ഗേവാറിെൻറ പ്രതിമയിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു.
മനുസ്മൃതിയും ഭരണഘടനയും തമ്മിലെ പോരിൽ ഭരണഘടന തന്നെ ജയിക്കും. ‘ബഹുജൻ’ നാടു ഭരിക്കുന്ന കാലം വരും. അന്ന് മറ്റുള്ളവർക്ക് സംവരണം നൽകും -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.