ഗുണ്ടൂർ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെതിരെ ആക്രമണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന വികസന ത്തിനുള്ള കേന്ദ്ര ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ നായിഡു പരാജയപ്പെട്ടുവെ ന്ന് ഗുണ്ടൂരിൽ െപാതുസമ്മേളനത്തിൽ മോദി പറഞ്ഞു.
വികസന വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിഞ്ഞ് നടക്കുകയായിരുന്നു നായിഡു. പ്രത്യേക പദവിക്ക് അപ്പുറമുള്ള പരിഗണനയാണ് കേന്ദ്രം ആന്ധ്രക്ക് നൽകിയത്. പക്ഷേ, ഇൗ ഫണ്ടുകൾ വിദഗ്ധമായി ഉപയോഗിക്കാൻ നായിഡുവിന് ആയില്ല -മോദി ആരോപിച്ചു.
തുടർന്ന് നായിഡുവിനെതിരെ വ്യക്തിപരമായ കടന്നാക്രമണത്തിലേക്ക് കടന്ന പ്രധാനമന്ത്രി, കോൺഗ്രസ് സഖ്യത്തെയും വിമർശിച്ചു. ‘കോൺഗ്രസ് ധാർഷ്ട്യത്തിന് ഇരയായ മുൻ മുഖ്യമന്ത്രി എൻ.ടി. രാമറാവു ആന്ധ്രയെ കോൺഗ്രസ് മുക്തമാക്കാനാണ് പാർട്ടി രൂപവത്കരിച്ചത്. താൻ സീനിയർ ആണെന്ന് എപ്പോഴും നായിഡു എന്നെ ഒാർമിപ്പിച്ചുെകാണ്ടിരിക്കുന്നു. ആ കാര്യത്തിൽ തർക്കമില്ല. സീനിയർ ആയതുകൊണ്ട് തന്നെ അദ്ദേഹത്തോട് ഒരു ബഹുമാനക്കുറവും ഒരിക്കലും കാട്ടിയിട്ടില്ല.
പാർട്ടികൾ മാറുന്നതിൽ അദ്ദേഹം സീനിയറാണ്. സഖ്യങ്ങൾ മാറുന്നതിലും ഭാര്യാപിതാവിനെ പിന്നിൽനിന്ന് കുത്തുന്നതിലും അദ്ദേഹം സീനിയറാണ്. തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ സീനിയറാണ്. മുമ്പ് വിമർശിച്ചവരുടെ മടിയിലിരിക്കുന്നതിൽ സീനിയറാണ്. ആന്ധ്രയിലെ ജനങ്ങളുടെ സ്വപ്നങ്ങൾ തകർത്തതിൽ സീനിയറാണ്. ആ നിലയിൽ ഉറപ്പായും ഞാൻ സീനിയറല്ല - മോദി പരിഹസിച്ചു. കേന്ദ്ര സർക്കാറിൽനിന്ന് തെലുഗുദേശം പാർട്ടി പിന്മാറിയതിനുശേഷം ആദ്യമായാണ് േമാദി ആന്ധ്രയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.