ന്യൂഡല്‍ഹി: ആത്മീയ സംഘമായ തബ്ലീഗ് ജമാഅത്തിെൻറ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ക ടിഞ്ഞാണിട്ട് പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും. വിദേശത്തുനി ന്ന് തബ്ലീഗ് പ്രവര്‍ത്തകര്‍ സന്ദര്‍ശക വിസയില്‍ വരുന്നത് തടയാന്‍ വിദേശ എംബസിക ള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്കി. ഇന്ത്യയില്‍ തങ്ങുന്ന വിദേശ തബ്ലീഗ് സംഘങ്ങള്‍ കോവിഡ്-19െൻറ വാഹകരാണെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറ ിയിപ്പ് നല്‍കിയിട്ടുണ്ട.്
തബ്ലീഗ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയി ലേക്ക് വരുന്ന ഒരാള്‍ക്കും മേലില്‍ സന്ദര്‍ശക വിസ അനുവദിക്കരുതെന്ന് എംബസികള്‍ക്ക് നിര്‍ദേശം നല്കാന് പ്രധാനമന്ത്രിയുടെ ഓഫിസ് വിദേശ മന്ത്രാലയത്തിന് നിര്‍ദേശം നല്കി. ഭാവിയില്‍ സന്ദര്‍ശക വിസ ആര്‍ക്ക് അനുവദിക്കുമ്പോഴും അവര്‍ താമസിക്കുന്ന സ്ഥലവും റിട്ടേണ്‍ ടിക്കറ്റും സാമ്പത്തിക ശേഷിയും അടക്കമുള്ള വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കണം.
സന്ദര്‍ശക വിസയിലെത്തി മതപ്രബോധനം നടത്തുന്നത് വിസാ ചട്ടങ്ങളുടെ ലംഘനമാണെന്ന് തബ്ലീഗ് നേതൃത്വത്തെ ധരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് നിര്‍ദേശം നല്കി. തബ്ലീഗ് ജമാഅത്തിെൻറ നിസാമുദ്ദീന്‍ ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുത്ത വിദേശികളെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
ഇതു കൂടാതെ സന്ദര്‍ശക വിസയില്‍ തബ്ലീഗ് പരിപാടികള്‍ക്കായി ഇന്ത്യയിലെത്തിയ 70 രാജ്യങ്ങളിലെ 2000 വിദേശികളുടെ വിവരങ്ങൾ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ആറു മാസത്തേക്കാണ് അവരുടെ വിസ കാലാവധി.
എന്നാല്‍, അവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനുള്ള നടപടികളിലാണ് തബ്ലീഗ് ആസ്ഥാനമെന്നും ആഭ്യന്തര മന്താലയം വ്യക്തമാക്കി. മലേഷ്യയില്‍ ഫെബ്രുവരിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത അന്തര്‍ദേശീയ സംഗമത്തിന് ശേഷമാണ് മാര്‍ച്ചില്‍ ഡല്‍ഹി ആസ്ഥാനത്ത് പരിപാടി സംഘടിപ്പിച്ചത്. മലേഷ്യയില്‍ പരിപാടിയില്‍ പങ്കെടുത്ത 620 പേര്‍ക്ക് കൊറോണ ബാധ കെണ്ടത്തിയിരുന്നു.
ബ്രൂണെയിലും തായ്ലൻഡിലും ഈ പരിപാടിക്ക് വന്നവരില്‍ കോവിഡ് ബാധ കെണ്ടത്തി. മലേഷ്യയില്‍നിന്നും ഇന്തോനേഷ്യയില്നിന്നുമുള്ളവര് ഡല്ഹിയിലുെമത്തിയിരുന്നു.
തമിഴ്നാട്ടിലെ ഈറോഡിലും തെലങ്കാനയിലെ ഹൈദരാബാദിലുമെത്തിയ ഇവരില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കെണ്ടത്തിയിട്ടുണ്ട്. അതിനാല്‍ തബ്ലീഗ് ആസ്ഥാനത്ത് താമസിച്ചിരുന്ന വിദേശികളും കോവിഡ് ബാധിതരാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇന്ത്യയില്‍നിന്നുള്ള തബ്ലീഗ് പ്രവര്‍ത്തകര്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ മലേഷ്യയിലെ ക്വാലാലംപൂരിലെ പള്ളിയില്‍ ഇതുപോലെ സംഗമിച്ചിട്ടുണ്ടെന്നും അതിനാല്‍ മേലഷ്യയില്നിന്ന് ഈയിടെ തിരിച്ചുവന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.