ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് കടുത്ത നടപടികൾക്കൊരുങ്ങുകയാണ് കേന്ദ്രം. ആരോഗ്യ മന്ത്രാലയം പുറത് തു വിട്ട പദ്ധതിയനുസരിച്ച് രോഗ കേന്ദ്രങ്ങൾ അനിശ്ചിതമായി അടച്ചിടും. തുടർച്ചയായി നാല് ആഴ്ചകൾ കോവിഡ് കേസ ുകൾ ഒന്നും റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് വരെ ‘ഹോട്ട്സ്പോട്ടുകൾ’ അടച്ചിടാനാണ് ആലോചിക്കുന്നത്. < /p>
274 ജില്ലകളിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് 22 ന് ശേഷം മൂന്ന് മടങ്ങ് വർധനയാണ് ഉണ്ടായ ത്. മാർച്ച് 25 മുതൽ രാജ്യത്ത് ലോക്ഡൗൺ നിലവിലുണ്ട്. കടുത്ത നിയന്ത്രണങ്ങളിേലക്ക് കടന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
രോഗബാധിത പ്രദേശങ്ങൾ പൂർണമായും അടക്കുക എന്നതാണ് പ്രധാനമായും ചെയ്യുക. അവിടെ നിന്നും അകത്തേക്കോ പുറത്തേക്കോ ഉള്ള സഞ്ചാരം പൂർണമായും തടയും. രോഗബാധിതരെയും രോഗം സംശയിക്കുന്നവരെയും സമൂഹ സമ്പർക്കം ഒഴിവാക്കി പ്രത്യേക ആശുപത്രികളിൽ നിരീക്ഷണത്തിൽ വെക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട രേഖയിൽ നിർദേശിക്കുന്നു. രണ്ട് തവണ കോവിഡ് നെഗറ്റിവ് ഫലം ലഭിച്ചാൽ മാത്രമാണ് രോഗികളെ ആശുപത്രികളിൽ നിന്ന് പുറത്ത് വിടുക.
രോബാധിത പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു-സ്വകാര്യ ഗതാഗതം എന്നിവയെല്ലാം നിന്ത്രണം നിലനിൽക്കുന്ന കാലമത്രയും പ്രവർത്തിക്കില്ല. തുടർച്ചയായി നാലാഴ്ച ഒരു കോവിഡ് കേസ് പോലും സ്ഥരീകരിച്ചില്ലെങ്കിൽ മാത്രമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക. അതുവരെ പ്രദേശം പൂർണമായും അടച്ചിടും.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള നിയന്ത്രണങ്ങളാണ് ആവശ്യമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. രോഗബാധിത പ്രദേശങ്ങൾക്ക് മാത്രമായി പ്രത്യേക നിയന്ത്രണങ്ങൾ തന്നെ വേണ്ടി വരും. പൗരൻമാർ സാമൂഹിക അകലം പാലിക്കുക എന്നതും അത് ഉറപ്പ് വരുത്താൻ ആവശ്യമായ നടപടികൾ ഉണ്ടാകുക എന്നതുമാണ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റുവും പ്രധാനം.
രാജ്യത്ത് നിലനിൽക്കുന്ന ലോക്ഡൗൺ ഏപ്രിൽ 14 ന് ആണ് അവസാനിക്കുക. 21 ദിവസം നീണ്ട ലോക്ഡൗണിന് ശേഷവും കോവിഡ് വ്യാപനം തടയാൻ കടുത്ത നടപടികളെ തന്നെ ആശ്രയിക്കേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രാലയത്തിെൻറ രേഖ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.