ന്യൂഡൽഹി: അസം റൈഫിൾസിന് കൂടുതൽ സ്വാതന്ത്ര്യം നൽകി കേന്ദ്ര സർക്കാർ. മജിസ്ട്രേറ്റിെൻറയോ ഉന്നത ഉദ്യോഗസ് ഥരുടെയോ അനുമതിയില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും വാറണ്ടില്ലാതെ എവിടെയും പരിശോധിക്കാനുള്ള അധികാരമാണ് നൽകിയത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇവർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയത്. അസം, അരുണാചൽ പ്രദേശ്, മണിപൂർ, നാഗാലാൻറ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് അസം റൈഫിൾസിെൻറ പ്രവർത്തനമേഖല.
ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനും താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനും ക്രിമിനൽ പ്രൊസീജർ പ്രകാരം അധികാരം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സി.ആർ.പി.സി സെക്ഷൻ 14, 47, 48, 49, 51, 53, 54, 149, 150, 151, 152 പ്രകാരമുള്ള അധികാരങ്ങളാണ് അസം റൈഫിൾസിന് നൽകിയത്.
41 പ്രകാരം ആരെയും അറസ്റ്റ് ചെയ്യാം എന്നും 47 എവിടെയും വാറണ്ടില്ലാതെ പരിശോധന നടത്താമെന്നും വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.