ന്യൂഡൽഹി: ചെലവ് ചുരുക്കലിെൻറ ഭാഗമായി കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻ കാരുടെയും ക്ഷാമബത്ത (ഡി.എ) വർധന ഒന്നര വർഷത്തേക്ക് മരവിപ്പിച്ചു. കഴിഞ്ഞ ജനുവരി മുത ൽ ക്ഷാമബത്ത നാലു ശതമാനം വർധിപ്പിച്ച് 21 ശതമാനമാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനി ച്ചതാണ്. എന്നാൽ 2021 ജൂൈല ഒന്നു വരെ 17 ശതമാനം തന്നെയാണ് തുടർന്നും ലഭിക്കുക.
നാണ്യപ്പെ രുപ്പം വഴിയുള്ള അധികചെലവ് പരിഹരിക്കുന്നതിനാണ് ശമ്പളത്തിനൊപ്പം ഡി.എ നൽകുന്നത്. ശമ്പള കമീഷൻ ശിപാർശ പ്രകാരം ജനുവരി, ജൂലൈ മാസങ്ങളിൽ ക്ഷാമബത്ത പുതുക്കണം. ഇതനുസരിച്ചാണ് 21 ശതമാനമാക്കാൻ കഴിഞ്ഞ മാസം മന്ത്രിസഭ തീരുമാനിച്ചത്. ജനുവരി മുതൽ മുൻകാല പ്രാബല്യം നൽകി. ഇതു മരവിപ്പിക്കുന്നതോടെ 2020 ജനുവരി, ജൂൈല, 2021 ജനുവരി മാസങ്ങളിലെ ഡി.എ വർധനയാണ് മുടങ്ങുന്നത്.
2021 ജൂലൈ ഒന്നു മുതൽ ക്ഷാമബത്ത വർധിപ്പിക്കുന്നതിൽ തീരുമാനമെടുക്കുേമ്പാൾ ഈ സാഹചര്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ വിശദീകരിച്ചു. ഡി.എ മരവിപ്പിക്കൽ വഴിയുള്ള പണം കോവിഡ് പ്രതിേരാധത്തിന് ചെലവാക്കും.
സംസ്ഥാനങ്ങൾ കൂടി നടപ്പാക്കിയാൽ 1.20 ലക്ഷം കോടി രൂപയാണ് ഈയിനത്തിൽ സർക്കാർ ലാഭിക്കുന്നത്. ഇതിൽ കേന്ദ്ര ഡി.എ വർധന നൽകാതിരിക്കുക വഴിയുള്ള ലാഭം 37,350 കോടി.
48.34 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരെയും 65.26 ലക്ഷം പെൻഷൻകാരെയും ബാധിക്കുന്നതാണ് തീരുമാനം. ചെലവു ചുരുക്കലിെൻറ ഭാഗമായി നേരത്തെ എം.പി ഫണ്ട് രണ്ടു വർഷത്തേക്ക് മരവിപ്പിച്ചിരുന്നു. രാഷ്ട്രപതി, മന്ത്രിമാർ, എം.പിമാർ എന്നിവരുടെ ശമ്പളവും കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.