ന്യൂഡൽഹി: ദേശീയ ബാലാവകാശ കമീഷൻ (എൻ.സി.പി.സി.ആർ) ഇടപെടലിനെ തുടർന്ന് ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ ഏകീകൃത മൂല്യനിർണയം സി.ബി.എസ്.ഇ ഉപേക്ഷിച്ചു. വിദ്യാഭ്യാസ അവകാശ നിയമത്തിെൻറ (ആർ.ടി.ഇ) ലംഘനമാണ് ഏകീകൃത മൂല്യനിർണയമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെട്ടത്. സി.ബി.എസ്.ഇ ഗവേണിങ് സമിതിയാണ് മൂല്യനിർണയത്തെക്കുറിച്ച് േനരത്തേ കൈക്കൊണ്ട നയം ദുർബലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ബോർഡിെൻറ വിജ്ഞാപനത്തിൽ പറയുന്നു. കേന്ദ്രസർക്കാർ ഇൗ വർഷം മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ പുനഃസ്ഥാപിച്ചതോടെ പത്താം ക്ലാസിലെ നിരന്തര മൂല്യനിർണയവും ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.