ന്യൂഡൽഹി: ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ തമിഴ്നാടിന് ദിവസേന 2000 ഘനയടി വെള്ളം വിട്ടുനൽകാൻ കർണാടകയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാവേരി കേസ് പരിഗണിക്കുന്ന പുതിയ സുപ്രീംേകാടതി ബെഞ്ചിേൻറതാണ് ഉത്തരവ്.
കാവേരി വിഷയവുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങളിലും സമാധാനവും ഐക്യവും ഉറപ്പാക്കാൻ സുപ്രീംകോടതി സംസ്ഥാന ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. ഇരുസംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിലും ധാർമികമായ ബഹുമാനം നിലനിൽക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി നീരീക്ഷിച്ചു.
കാവേരി വിഷയത്തെക്കുറിച്ച് പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച സമിതി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കർണാടകയിലെ 48ൽ 42 താലൂക്കുകളും വരൾച്ചയുടെ പിടിയിലാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.