ന്യൂഡൽഹി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ മൊബൈൽ ഫോണുകളിലെ സം ഭാഷണ രേഖ (കാൾ േഡറ്റ റെക്കോഡ്) ടെലികോം കമ്പനികളിൽ നിന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധം. പ്രതിപക്ഷം ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, സ്പീക്കർ തള്ളി.
കേരളത്തിനു പുറമെ ഡൽഹി, മധ്യപ്രദേശ്, ജമ്മു-കശ്മീർ, ആന്ധ്രപ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ നടത്തിയ ഫോൺ വിളിയുടെ വിവരം ആവശ്യപ്പെട്ടത്. ടെലികോം വകുപ്പിെൻറ പ്രാദേശിക യൂനിറ്റു മുഖേനയാണ് ഇതുസംബന്ധിച്ച നിർദേശം ഓപറേറ്റർമാർക്ക് അയച്ചത്. മാസങ്ങളായി ഇതു നടക്കുന്നുണ്ടെങ്കിലും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കാൾ േഡറ്റ രേഖ വൻതോതിൽ ആവശ്യപ്പെടാൻ തുടങ്ങിയതെന്ന് ഒരു ടെലികോം കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഫെബ്രുവരി 12ന് ടെലികോം സെക്രട്ടറി അൻഷു പ്രകാശിന് സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വിവരം തേടലിനെക്കുറിച്ച് പരാതി നൽകിയിരുന്നു. ടെലികോം ഓപറേറ്ററിൽനിന്ന് വിശദാംശം ശേഖരിക്കാൻ എസ്.പിക്കോ അതിനു മുകളിലോ ഉള്ള ഓഫിസർക്കു മാത്രമായോ അധികാരം പരിമിതപ്പെടുത്തുന്ന പുതിയ ചട്ടം 2013ൽ കൊണ്ടുവന്നിരുന്നു. ടെലികോം വകുപ്പു നിർദേശം ഈ ചട്ടങ്ങൾക്കുവിരുദ്ധമാണ്.
53 ദശലക്ഷം േഫാൺ വരിക്കാരുള്ള ഡൽഹി സർക്കിളിൽ ഫെബ്രുവരി രണ്ടു മുതൽ നാലു വരെയുള്ള കാൾ േഡറ്റ റെക്കോഡാണ് ചോദിച്ചത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം നടക്കുന്ന സമയം കൂടിയാണത്. നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണം സമാപിച്ചത് ഫെബ്രുവരി ആറിന്. കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോൺഗ്രസിലെ മനീഷ് തിവാരി, െബന്നി ബഹനാൻ, മണിക്കം ടാഗോർ എന്നിവരാണ് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
കാൾ േഡറ്റ റെക്കോഡ്
മൊബൈൽ വരിക്കാരെൻറ പേര്, നിശ്ചിത കാലയളവിൽ നടത്തിയ ഫോൺ വിളി, സമയദൈർഘ്യം, ഫോൺ വിളി അസാധാരണമായി അവസാനിച്ചുവോ തുടങ്ങിയ വിശദാംശങ്ങൾ, സംഭാഷണം നടത്തിയവർ ഉണ്ടായിരുന്ന സ്ഥലത്തിെൻറ ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ അടങ്ങുന്നതാണ് കാൾ േഡറ്റ റെക്കോഡ്. ഇത് ഒരു വർഷം വരെ മൊബൈൽ കമ്പനികൾ സൂക്ഷിക്കണമെന്നാണ് ചട്ടം. അന്വേഷണ ഏജൻസികളോ കോടതികളോ ആവശ്യപ്പെട്ടാൽ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.