ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന സ്ത്രീകളുടെ ബ്ലാങ്കറ്റുകളും ഭക്ഷണവും പിടിച്ചെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. ഘന്ത ഘർ മേഖലയിലെ ക്ലോക്ക് ടവറിനടുത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം.
ഡൽഹിയിലെ ശഹീൻബാഗിലെ സമരത്തിൽനിന്ന് പ്രേരണയുൾക്കൊണ്ട് ശനിയാഴ്ച വൈകീട്ടാണ് 500ഓളം സ്ത്രീകൾ പൗരത്വ ഭേദഗതി നിയമത്തി നും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ സമര പ്രഖ്യാപനവുമായി ഇവിടെ ഒരുമിച്ച് കൂടിയത്. പിന്നീട് പൊലീസെത്തി ഇവരുടെ ബ്ലാങ്കറ്റുകളും ഭക്ഷണ സാധനങ്ങളുടെ പിടിച്ചെടുത്ത് സഥലംവിടുകയായിരുന്നു. ഇതിൻെറ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യു.പി പൊലീസിൻെറ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.
Kon chor hai? Haan wahi!
— V (@Varishaaaa) January 18, 2020
What an embarrassment! #LucknowProtest #HusainabadClockTower #CAAProtest#GhantaGhar pic.twitter.com/2PgpRuunb8
സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്ന പൊലീസുകാരെ ‘ഉത്തർപ്രദേശിലെ കവർച്ചാ പൊലീസ്’ എന്ന് വിളിച്ച് പ്രതിഷേധിക്കുന്ന സ്ത്രീയേയും വീഡിയോയിൽ കാണാം. പൊലീസ് എത്തും വരെ തികച്ചും സമാധാനപരമായിട്ടായിരുന്നു പ്രതിഷേധക്കാർ അണിനിരന്നത്. പൊലീസ് നടപടി ഇവിടെ നേരിയ സംഘർഷാവസ്ഥക്കിടയാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.പിയിൽ നടക്കുന്ന സമരങ്ങൾ നേരിടാൻ പൊലീസ് നടത്തുന്ന ഇടപെടലുകൾ ഇതോടകം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.