പൗരത്വപ്രക്ഷോഭം: ജെ.എൻ.യു വിദ്യാർഥിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രാജ്യദ്രോഹ കേസ്

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ തീവ്രവികാരം ഉയർത്തു ന്ന പരാമർശം നടത്തിയെന്ന് ആരോപിച്ച് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഗവേഷകന ായ ശർജീൽ ഇമാമിനെതിരെ അഞ്ച് സംസ്ഥാനങ്ങളിൽ രാജ്യദ്രോഹ കേസ്. ഉത്തർപ്രദേശ്, അസം, ഡ ൽഹി, അരുണാചൽപ്രദേശ്, മണിപ്പൂർ പൊലീസാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ജനുവരി 16ന് അലീഗഢ് കാമ്പസിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ ‘ ഒരു മാസം അസമിലേക്കുള്ള പാത ഉപരോധിക്കുകയാണെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് വേർെപടുത്താനാവുമെന്നും അപ്പോൾ അവർ നമ്മെ കേൾക്കു’മെന്നും അടക്കമുള്ള പരാമർശത്തിനാണ് കേസ്. ബിഹാർ സ്വദേശിയായ ശർജീലിെൻറ വീട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ െപാലീസ് റെയ്ഡ് നടത്തി രണ്ടു ബന്ധുക്കളെയും കുടുംബ ഡ്രൈവെറയും കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു.

പ്രസംഗത്തിൽനിന്ന് അടർത്തിയെടുത്ത് വാചകങ്ങൾ ഉപയോഗിച്ച് മാധ്യമങ്ങൾ നടത്തിയ പ്രചാരണത്തിെൻറ ഭാഗമായിട്ടാണ് മകനെതിരെ കേസെടുത്തതെന്ന് ശർജീലിെൻറ മാതാവ് അഫ്ഷാൻ റഹീം പറഞ്ഞു. അതേസമയം, ശർജീലിെൻറ പ്രസംഗം അംഗീകരിക്കുന്നില്ലെന്നും എന്നാൽ, രാജ്യദ്രോഹ കേസ് നിലനിൽക്കില്ലെന്നും ജസ്റ്റിസ് കട്ജു പറഞ്ഞു.

Tags:    
News Summary - caa protest case against jnu students-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.