മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിലുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ വീതമാണ് കർണാടക സർക്കാർ സഹായധനം പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മംഗളൂരു ടൗൺഹാൾ പരിസരത്താണ് പ്രക്ഷോഭകർക്കു നേരെ െപാലീസ് വെടിയുതിർത്തത്. മംഗളൂരു കുദ്രോളിയിലെ നൗഫൽ (20), കന്തക്കിലെ അബ്ദുൽ ജലീൽ (40) എന്നിവരാണ് മരിച്ചത്. വെടിയേറ്റുവീണ ഇവരെ കൂടെയുണ്ടായിരുന്നവർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, മംഗളൂരു നഗരത്തിൽ പ്രഖ്യാപിച്ച കർഫ്യൂവിൽ ഇളവ് വരുത്തി. വൈകീട്ട് ആറു മണിവരെയാണ് ഇളവ് പ്രഖ്യാപിച്ചത്. നാളെ മുതൽ കർഫ്യൂ ഉണ്ടാവില്ലെങ്കിലും നിരോധനാജ്ഞ തുടരും. ദക്ഷിണ കന്നഡ ജില്ലയിൽ രണ്ടു ദിവസമായി ഏർപ്പെടുത്തിയ ഇന്‍റർനെറ്റ് നിരോധനവും പിൻവലിച്ചു.
അതിനിടെ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുെട വീടുകൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.