കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കാലിക്കടത്താരോപിച്ച് തട്ടികൊണ്ടുപോയവരുടെത്; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

ചണ്ഡീഗഡ്: ഹരിയാനയിലെ ഭീവാനിയിൽ വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ജുനൈദിന്റെയും നസീറിന്റെയുമാണെന്ന് ഫോറൻസിക് സംഘം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ഭരത്പൂർ സ്വദേശികളായ ഇരുവരെയും കാലിക്കടത്താരോപിച്ചാണ് തട്ടികൊണ്ടുപോയത്.

ഫെബ്രുവരി 16നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കാറിൽ നിന്നും കണ്ടെത്തിയത്. മൃതദേഹങ്ങളും വാഹനത്തിൽ നിന്ന് കണ്ടെത്തിയ രക്തക്കറകളും നസീറിന്റെയും ജുനൈദിന്റെയും തന്നെയാണെന്ന് ഫോറൻസിക് സംഘം സ്ഥിരീകരിച്ചതായി ഭരത്പൂർ റേഞ്ച് ഐ.ജി ഗൗരവ് ശ്രീവാസ്തവ് പറഞ്ഞു.

ബജ്റങ്ദൾ പ്രവർത്തകരായ പശുസംരക്ഷക ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ, ഇവർ കൊല്ലപ്പെട്ടതാണോ അപകടത്തിൽ മരിച്ചതാണോ എന്ന് പറയാനായിട്ടില്ലെന്നും വാഹനത്തിൽ നിന്ന് അതിന് തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചിരുന്നു.

ഭിവാനിയിലെ ലൊഹരു മേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കാർ കണ്ടെത്തിയിട്ടുണ്ടെന്ന് ​ഗ്രാമവാസിയാണ് പൊലീസിനെ അറിയിച്ചത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങൾ വാഹനത്തിനുള്ളിൽ കണ്ടെത്തിയത്. മരിച്ച വ്യക്തികളുടെ പരിചയക്കാരനായ അസീൻ ഖാൻ എന്നയാളുടെതാണ് വാഹനം.

Tags:    
News Summary - Burnt Bodies Found In Haryana SUV Of 2 Kidnapped Muslim Men, Confirms Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.