ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനികളായ ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നി വ അടച്ചു പൂട്ടില്ലെന്നും ഇവയുടെ പ്രശ്നങ്ങൾ പരിഹരിച്ച് പുനരുദ്ധരിക്കുമെന്നും ക േന്ദ്ര സർക്കാർ. ഇരു കമ്പനികളുടെയും ഭൂമിയും മറ്റ് ആസ്തികളും പരമാവധി ഉപയോഗപ്പെ ടുത്തുന്ന പുനരുദ്ധാരണ പദ്ധതി ആവിഷ്കരിക്കുകയാണെന്നും രാജ്യസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് മറുപടി പറഞ്ഞു.
‘‘പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സന്ദർഭങ്ങളിൽ ജനങ്ങൾക്ക് സഹായകമാകുന്ന തന്ത്രപ്രധാന ആസ്തിയായാണ് ബി.എസ്.എൻ.എല്ലിനെയും എം.ടി.എൻ.എല്ലിനെയും സർക്കാർ കാണുന്നത്. ഇവക്ക് പ്രശ്നങ്ങളുണ്ടെങ്കിലും അതെല്ലാം മറികടക്കും. ഇരു കമ്പനികളും അടച്ചുപൂട്ടുകയാണ് എന്ന പ്രചാരണം ശരിയല്ല. പുനരുദ്ധാരണ പദ്ധതി ആവിഷ്കരിച്ചു കഴിഞ്ഞു.’’ -പ്രസാദ് വിശദീകരിച്ചു.
കമ്പനികളുടെ ആസ്തിയുടെ ഏറ്റവും മികച്ച ഉപയോഗമാണ് പുനരുദ്ധാരണ പദ്ധതിയിലൂെട ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ മന്ത്രി, സ്വകാര്യ മേഖലയിലുള്ള ടെലികോം കമ്പനികൾ ബി.എസ്.എൻ.എല്ലിന് നൽകാനുള്ള തുക വാങ്ങുന്നതിനും പദ്ധതിയുണ്ടെന്നും വ്യക്തമാക്കി. കമ്പനികളുടെ ടവർ അടക്കമുള്ള ആസ്തികൾ സ്വകാര്യ സേവന ദാതാക്കളുമായി പങ്കുവെക്കും. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളിൽ നിന്ന് കോടികൾ ബി.എസ്.എൻ.എല്ലിന് കിട്ടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.