പൊഖ്റാൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്ച രാവിലെ 8.42 ഒാടെ രാജസ്ഥാനിലെ പൊഖ്റാനിലാണ് പരീക്ഷണം നടന്നത്. റഷ്യയുടെ സഹായത്തോടെ മിസൈൽ ടെക്നോളജി കൺട്രോൾ റെജിം വികസിപ്പിച്ചെടുത്ത മിസൈലാണ്ബ്രഹ്മോസ്.
ശബ്ദത്തേക്കാൾ മൂന്നുമടങ്ങ് വേഗത്തിൽ 290 കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈലാണ് ബ്രഹ്മോസ്. സുഖോയ് 30 യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാൻ കഴിയുന്ന മിസൈലാണ് ബ്രഹ്മോസ്.
യുദ്ധ വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍ വാഹിനികള്‍, മൊബൈല്‍ ലോഞ്ചറുകള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ബ്രഹ്മോസ് 300 കിലോയോളം സ്ഫോടക വസ്തു വഹിക്കാന്‍ ശേഷിയുണ്ട്.
ആണവ പോര്‍മുന ഘടിപ്പിക്കാവുന്ന സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധ കരുത്തില്‍ കുതിച്ചുചാട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. 2020 ഒാടെ ബ്രഹ്മോസ് പ്രെജക്റ്റ് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.