മുംബൈ: മുൻ കേന്ദ്രമന്ത്രിമാരായ ശരദ് പവാർ (എൻ.സി.പി.എസ്.പി), നാരായൺ റാണെ (ബി.ജെ.പി), മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ (കോൺഗ്രസ്) എന്നിവരെ ഉൾപ്പെടുത്തി കർണാടക അതിർത്തി തർക്കവുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി മഹാരാഷ്ട്ര പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് അധ്യക്ഷൻ.
ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവരും സമിതിയിലുണ്ട്. ചവാൻ മുഖ്യമന്ത്രിയായിരിക്കെ 2014 ലാണ് ഉന്നതാധികാര സമിതിക്ക് രൂപംനൽകിയത്. ഭൂരിപക്ഷം ആളുകളും മറാത്തി സംസാരിക്കുന്ന കർണാടകയിലെ ബെൽഗാം, കാർവാർ, നിപനി, ബിദർ പ്രദേശങ്ങളും 814 ഗ്രാമങ്ങളും മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്നാണ് ആവശ്യം. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.