കടപ്പാട്: ഇന്ത്യ ടുഡേ

രണ്ട് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളുടെ മൃതദേഹം കിഷൻഗംഗ നദിയിൽ

ശ്രീനഗർ: രണ്ട് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളുടെ മൃതദേഹം നിയന്ത്രണ രേഖക്ക് സമീപമുള്ള കിഷൻഗംഗ നദിയിൽ നിന്നും കണ്ടെടുെത്തതായി സൈന്യം. ജമ്മു കശ്മീരിലെ ബന്ദിപ്പുര ജില്ലയിലാണ് സംഭവം.

മലൻഗാം തുലൈൽ ഗ്രാമത്തിലെ ഗുരെസ് സെക്ടറിൽ പാക് അധീന കശ്മീരിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ ഇവർ നദിയിൽ മുങ്ങി മരിച്ചതാവാമെന്ന് സുരക്ഷ സേന ഉദ്യോഗസ്ഥർ പറഞ്ഞു.

പുൽവാമ ജില്ലക്കാരായ സമീർ അഹമദ് ബട്ടും നിസാർ അഹമദ് റാത്തേറുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിസ്ബുൽ മുജാഹിദീെൻറ സജീവ പ്രവർത്തകരെന്ന് കരുതപ്പെടുന്ന ഇരുവരെയും 2018 മുതൽ കാണാനില്ലായിരുന്നു.

മരിച്ചവരിൽ നിന്നും ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. നാല് വാച്ചുകൾ, 116 എ.കെ ആർ.ഡി.എസ്, നാല് എ.കെ മാഗസിൻ, ഗ്രനേഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.