അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 40ഒാളം പേരെ കാണാതായതായി റിപ്പോർട്ട്. കിഴക്കൻ ഗോദാവരി ജില്ലയിലാണ് സംഭവം. 50 യാത്രക്കാരുമായി കൊണ്ടമോടലുവിൽ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ഇതിൽ രണ്ട് സ്ത്രീകളടക്കം 10പേർ നീന്തി രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
യാത്രക്കാരിൽ 20 പേർ കല്യാണ ചടങ്ങിൽ പെങ്കടുക്കാനെത്തിയവരാണ്. കാണാതായവരിൽ കൂടുതലും ഗോത്ര വിഭാഗക്കാരാണെന്നും സൂചനയുണ്ട്. ശക്തമായ കാറ്റിലകപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. സംഭവം നടന്നയുടനെ നാട്ടുകാരിൽ ചിലർ രക്ഷാപ്രവർത്തനം നടത്തിയതായി രക്ഷപെട്ടവരിൽ ചിലർ പറഞ്ഞു.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി എൻ. ചിന രാജപ്പ എന്നിവർ ഗോദാവരി ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ആരാഞ്ഞു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കാനും മുഖ്യമന്ത്രി ജില്ലാ കലക്ടറോട് ഉത്തരവിട്ടിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണ സേന കാണാതായവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.