ന്യൂഡൽഹി: സ്കൂളുകളിൽ സുരക്ഷിതമായ ഇൻറർനെറ്റ് ഉപേയാഗം ഉറപ്പുവരുത്താൻ സി.ബി.എസ്.ഇയുടെ മാർഗ നിർദേശം. ഇൻറർനെറ്റ് സെക്യൂരിറ്റി സംവിധാനം, സോഫ്റ്റ്വെയറുകൾ പരിശോധിക്കാനും നിയിന്ത്രിക്കാനുമുള്ള സംവിധാനങ്ങൾ എന്നിവ എല്ലാ കമ്പ്യൂട്ടറുകളിലും ഉറപ്പുവരുത്തണം. സ്ഥിരമായി ഇവ നിരീക്ഷിക്കുകയും ആവശ്യമില്ലാത്തവ തടയപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണമെന്നാണ് സി.ബി.എസ്.ഇ സ്കൂളുകൾക്കായി പുറത്തിയറക്കിയ സർക്കുലറിൽ ആവശ്യെപ്പടുന്നത്.
കൗമാരക്കാരെ ബ്ലൂവെയ്ൽ െഗയിം പിടികൂടുന്നതിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ സർക്കുലർ. ബ്ലൂവെയ്ൽ ഗെയിം ലിങ്കുകൾ ഒഴിവാക്കണമെന്ന് ഇൻറർനെറ്റ് മേധാവികളോട് സർക്കാർ നിർേദശം നൽകിയതിനു തൊട്ടു പിറകെയാണ് സി.ബി.എസ്.ഇ സ്കൂളുകൾക്കായി സർക്കുലർ ഇറക്കിയത്.
സ്കൂളിലും സ്കൂൾ ബസുകളിലും സുരക്ഷിതവും ഫലപ്രദവുമായ ഇൻറർനെറ്റ് ഉപയോഗം ഉറപ്പുവരുത്തണമെന്നാണ് സർക്കുലർ നിർദേശം. രാജ്യത്താകമാനമുള്ള 18,000 സ്കൂളുകൾക്കാണ് മാർഗ നിർദേശം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.