ലഖ്നോ: നിയമ വിദ്യാർഥിയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കും. സന്യാസികളുടെ സമിതിയായ അഖിൽ ഭാരതീയ അഖാര പരിഷത്താണ് ചിന്മയാനന്ദിനെ പുറത്താക്കാൻ തീരുമാനിച്ചത്.
ഒക്ടോബർ 10ന് നടക്കുന്ന സംഘടനയുടെ ഔദ്യോഗിക യോഗത്തിൽ തീരുമാനത്തിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ചിന്മയാനന്ദ് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ നീക്കം. സമൂഹത്തിൽ നിന്ന് പുറത്താക്കിയാൽ പേരിനൊപ്പം സ്വാമിയെന്ന് അദ്ദേഹത്തിന് ചേർക്കാനാവില്ല.
ചിന്മയാനന്ദും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് രാം മന്ദിർ മുക്തി യാഗ്യ സമിതിയെന്ന സംഘടനക്ക് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.