ന്യൂഡൽഹി: പാർട്ടി പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്താൻ പ്രവർത്തകരെ മാത്രം ആശ്രയിക് കുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. പണച്ചാക്കുകളെയും ബിൽഡർമാരെയും കരാറുകാരെയ ും കള്ളപ്പണക്കാരെയും സമീപിക്കില്ല. ദീൻദയാൽ ഉപാധ്യായയുടെ 51ാം ചരമ വാർഷികത്തോടനുബന്ധിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമോ ആപ്’ വഴി രാജ്യത്തെ ഒാരോ ബൂത്തിലെയും രണ്ടു പ്രവർത്തകർ 1000 രൂപ സംഭാവന ചെയ്യും. പാർട്ടിയെ തങ്ങൾ ചലിപ്പിക്കുമെന്ന് അഭിമാനത്തോടെ പറയാൻ പ്രവർത്തകർ തയാറാകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
എന്നാൽ, പാർട്ടി പ്രവർത്തനത്തിനും തെരഞ്ഞെടുപ്പ് ചെലവിനുമുള്ള മുഴുവൻ ഫണ്ടും പ്രവർത്തകരിൽനിന്ന് കണ്ടെത്തുമെന്ന് പറയാൻ പാർട്ടി അധ്യക്ഷന്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫണ്ട് ശുചീകരണത്തിന് ബി.ജെ.പി നേതൃത്വം കൊടുക്കും. പണച്ചാക്കുകൾക്കും കള്ളപ്പണക്കാർക്കും പിന്നാലെ നടന്നാൽ നമ്മുടെ വഴി പിഴക്കുെമന്നും ലക്ഷ്യം തെറ്റുമെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.