ആർ.ജെ.ഡി നേതാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

ന്യൂഡൽഹി: ആർ.ജെ.ഡി നേതാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ബിഹാറിലെ മുസാഫർപൂരിലെ എം.എൽ.എയായ രാജു കുമാർ സിങ്ങിനെതിരെയാണ് കേസ്. ആർ.ജെ.ഡി നേതാവിനെ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കോൾഡ് സ്റ്റോറേജിൽ നിന്നാണ് പൊലീസ് രക്ഷിച്ചത്.

ആർ.ജെ.ഡി പ്രാദേശിക നേതാവിന്റെ പരാതിപ്രകാരം എം.എൽ.എക്കെതിരെ കേസെടുത്തിട്ടുണ്ട്. സിങ്ങിനും മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നതെന്ന് പാറോ പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. തുളസി റായ് എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കൊല്ലാൻ ലക്ഷ്യമിട്ടാണ് എം.എൽ.എയും കൂട്ടാളികളും തന്നെ തട്ടിക്കൊണ്ട് പോയതെന്ന് തുളസി റായ് പരാതിയിൽ പറയുന്നു. എം.എൽ.എയും കൂട്ടാളികളും എസ്.യു.വിയിൽ എത്തി തുളസി റായിയുടെ വാഹനം തടഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - BJP MLA in Bihar booked for abduction; 2nd case against him in 2 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.