ന്യൂഡൽഹി: അന്യ മതത്തിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതിെൻറ പേരിൽ ബി.ജെ.പി. എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്ത ുന്നതായി മകളുടെ പരാതി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് സമൂഹമാധ്യങ് ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദലിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും ത മ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. പിതാവ് അയച്ച ഗുണ്ടകളിൽ നിന്നും ഒളിച്ച് ജീവിക്കുകയാണ്. സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം. ഭർത്താവിനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം. സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ തങ്ങളെ അനുവദിക്കണമെന്നും സാക്ഷി ലൈവ് വിഡിയോയിലൂടെ അഭ്യർഥിച്ചു.
തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തിെൻറ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി വീഡിയോയിലൂടെ വ്യക്തമാക്കി.
Dad, stay out of my marriage: Daughter of UP BJP MLA posts video after marrying Dalit, claims threat to life https://t.co/HVZly4MaCo pic.twitter.com/rIBW19viKd
— DNA (@dna) July 11, 2019
മറ്റൊരു വിഡിയോയിൽ തെൻറയും ഭർത്താവിെൻറയും ജീവൻ അപകടത്തിലാെണന്നും പൊലീസ് സുരക്ഷ നൽകണമെന്നും സാക്ഷി മിശ്ര ആവശ്യപ്പെട്ടു.
യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.കെ പാണ്ഡെ അറിയിച്ചു. അതേസമയം സാക്ഷിയും ഭര്‍ത്താവും എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഡി.ഐ.ജി പ്രതികരിച്ചു. എന്നാല്‍ മകളുടെ ആരോപണത്തെ കുറിച്ച് എം.എല്‍.എ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.