ന്യൂഡൽഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ച് ബി.ജെ.പി. ഝാർഖണ്ഡ്, തെലങ്കാന, പഞ്ചാബ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലേക്കാണ് പുതിയ അധ്യക്ഷന്മാർ.
കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്‌ഡി തെലങ്കാനയിലും, മുതിർന്ന ബി.ജെ.പി നേതാവ് ഡി. പുരന്ദേശ്വരി ആന്ധ്ര പ്രദേശിലും, ബി.ജെ.പി അധ്യക്ഷനും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി ഝാർഖണ്ഡിലെയും, കോൺഗ്രസിൽനിന്നും എത്തിയ സുനിൽ ജക്കാർ പഞ്ചാബിലും അധ്യക്ഷത വഹിക്കും. ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്‌ഡിയെ നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു.
ജൂലൈ 7ന് സംസ്ഥാന അധ്യക്ഷന്മാരും, സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരും മറ്റു അധികൃതരുമായി യോഗം ചേരും. പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയും, ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷും യോഗത്തിൽ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.