ന്യൂഡൽഹി: കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ പരിപാടികളിൽ 'വന്ദേമാതരം' ആദ്യ രണ്ട് വരികളായി മാത്രം പാടാൻ തീരുമാനിച്ചതിനെ അപലപിച്ച് ബി.ജെ.പി ശനിയാഴ്ച പ്രമേയം പാസാക്കി. ദേശീയഗാനത്തിന്‍റെ മുഴുവൻ പതിപ്പിന്‍റെയും അന്തസ് സംരക്ഷിക്കുമെന്ന് പ്രമേയത്തിൽ വ്യക്തമാക്കി. പാർട്ടി ആസ്ഥാനത്ത് ഇന്ന് നടന്ന ബി.ജെ.പി യോഗത്തിന് മുന്നോടിയായി നേതാക്കൾ ദേശീയഗീതത്തിന്‍റെ ആറ് വരികളും ആലപിച്ചു.
ആറ് വരികളുള്ള മുഴുവൻ ദേശീയഗീതം ഇന്ത്യയുടെ ദേശീയ ബോധത്തെയും സ്വാതന്ത്ര്യസമര പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് ബി.ജെ.പി പറഞ്ഞു. വർഗീയ സമ്മർദ്ദങ്ങൾക്കോ രാഷ്ട്രീയ പ്രീണനത്തിനോ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വിധേയമാക്കാനുള്ള ശ്രമങ്ങളെ എതിർക്കുമെന്ന് പാർട്ടി പ്രതിജ്ഞയെടുത്തു.
വളർന്നുവരുന്ന തലമുറയെ ബോധവൽക്കരിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വന്ദേമാതരത്തിന്‍റെ ചരിത്രവും പ്രാധാന്യവും ഉയർത്തിക്കാട്ടാൻ രാജ്യവ്യാപകമായ പ്രചാരണ പരിപാടിയും പാർട്ടി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.