ഗോവയിലും മണിപ്പൂരിലും കണ്ണുനട്ട് ബി.ജെ.പിയും കോൺഗ്രസും

ന്യൂഡൽഹി: ആർക്കും ഭൂരിപക്ഷമില്ലാത്ത ഗോവയിലും മണിപ്പൂരും സർക്കാറുണ്ടാക്കാൻ വഴികൾ തേടുകയാണ് കോൺഗ്രസും ബി.ജെ.പിയും. ചെറു പാർട്ടികളെയും സ്വതന്ത്രരെയും പ്രാദേശിക പാർട്ടികളെയും കൂടെ നിർത്താൻ ഇരു പാർട്ടികളും ശ്രമം തുടങ്ങി.

നാലു സംസ്ഥാനങ്ങളിലും സർക്കാറുണ്ടാക്കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ന് ചേരുന്ന ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിൽ നടപടികൾ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.

ഗോവയിൽ ഇന്ന് രാവിലെ 11മണിക്ക് കോൺഗ്രസ് എം.എൽ.എ മാരുടെ യോഗം ചേരുന്നുണ്ട്. ഗോവയിൽ വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് 17 സീറ്റുകളുണ്ട്. ഒരുസീറ്റ് നേടിയ എൻ.സി.പി േകാൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. മൂന്ന് സീറ്റുള്ള ഗോവ ഫോർവേർഡ് പാർട്ടിയും കോൺഗ്രസിന് പിന്തുണ നൽകുമെന്നാണ് അറിയുന്നത്. ഒരു സ്വതന്ത്രനെ കൂടി കൂടെ നിർത്താനായാൽ 22 അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസിന് സർക്കാറുണ്ടാക്കാം. എന്നാൽ 13 സീറ്റുകൾ മാത്രമുള്ള ബി.െജ.പിക്ക് സർക്കാറുണ്ടാക്കണമെങ്കിൽ ഒമ്പത് അംഗങ്ങളുടെ പിന്തുണ വേണം.

മണിപ്പൂരിൽ ബി.ജെ.പിക്ക് 21 അംഗങ്ങളേ ഉള്ളൂ. എന്നാൽ നാലംഗങ്ങളുള്ള എൻ.പി.പി ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. നാലു സീറ്റുള്ള എൻ.പി.എഫ് കോൺഗ്രസ് വിരുദ്ധരെ പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടുപേരുടെ പിന്തുണ കൂടി ലഭിച്ചാൽ ബി.െജ.പിക്ക് സാധ്യതയുണ്ട്. മണിപ്പൂരിൽ 28 സീറ്റ് ലഭിച്ച കോൺഗ്രസിന് മൂന്ന് അംഗങ്ങളുടെ പിന്തുണകൂടി ലഭിച്ചാൽ കേവല ഭൂരിപക്ഷം തികക്കാം.

സംസ്ഥാനത്തിെൻറ ചുമതലയുള്ള രമേശ് ചെന്നിത്തല സർക്കാർ രൂപീകരണ ചർച്ചകൾക്കായി മണിപ്പൂരിലെത്തിയിട്ടുണ്ട്.

Tags:    
News Summary - bjp and congress looked into goa and manippure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.