ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം പാർലമെൻറിൽ പാസാക്കാൻ ബി.ജെ.പിക്കൊപ്പം നിന്ന സഖ്യകക്ഷികളും പിന്തുണച്ച പ്രാദേശിക കക്ഷികളും തലക്ക് അടിയേറ്റ നിലയിൽ. രാജ്യവ്യാപക ജനരോഷത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഇൗ പാർട്ടികൾ, തിരിച്ചടി നേരിടേണ്ടി വരുമോ എന്ന കടുത്ത ആശങ്കയിൽ.
ഏറ്റവുമേറെ വെട്ടിലായിരിക്കുന്നത് സഖ്യകക്ഷികളിൽ പ്രധാനിയായ ബിഹാറിലെ ജനതാദൾ-യു തന്നെ. മുസ്ലിം വോട്ടിൽ ഒരു പങ്ക് വികസന നായകൻ എന്ന പേരിൽ തന്ത്രപരമായി കൈക്കലാക്കിയാണ് ബിഹാറിെൻറ മണ്ണിൽ നിതീഷ്കുമാർ പലവട്ടം മുഖ്യമന്ത്രിയായത്. എന്നാൽ, മോദിവിരുദ്ധനിൽനിന്ന് മോദിയുടെ സാമന്തനായി മാറിേപ്പായ നിതീഷിെൻറ രാഷ്ട്രീയ ഭാവിക്കുമേൽ കരിനിഴൽ വീണിരിക്കുകയാണ് ഇപ്പോൾ.
അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, ഒന്നുകിൽ ബി.ജെ.പിയുടെ ആശ്രിതനായി, അവകാശവാദങ്ങളൊന്നുമില്ലാതെ കഴിഞ്ഞുകൂടേണ്ടി വരും. പൊടുന്നനെ ചേരി മാറിയതുകൊണ്ട് വിശ്വാസ്യത വേഗത്തിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. നിതീഷ്കുമാർ വീണ്ടുവിചാരത്തിലാണെന്നു വരെ ജെ.ഡി.യു പാളയങ്ങളിൽനിന്ന് വിവരമുണ്ട്.
ബിഹാറിലെ മാത്രമല്ല, ദേശീയതലത്തിൽ തന്നെ ദലിത് നേതാവായി വളർന്ന രാംവിലാസ് പാസാനും പ്രശ്നത്തിലാണ്. ബിഹാറില ലോക്ജനശക്തി പാർട്ടിക്ക് ദലിത് അനുഭാവമെന്ന നിലക്ക് ന്യൂനപക്ഷങ്ങളുടെയും വോട്ട് കിട്ടാറുണ്ട്. പൗരത്വ നിയമഭേദഗതി ബിഹാറിനെയും യുവജന പ്രക്ഷോഭത്തിലേക്ക് എടുത്തെറിഞ്ഞിട്ടുണ്ട്.ഒഡിഷ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീൻ പട്നായിക് ചുവടുമാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു. പൗരത്വ നിയമഭേദഗതി ബില്ലിെൻറ വോട്ടെടുപ്പു വേളയിൽ പാർലമെൻറിൽ ബി.ജെ.പിക്കൊപ്പമായിരുന്നു ബി.ജെ.ഡി. എന്നാൽ, ആ സഹകരണം അമിത് ഷായുടെ സ്വപ്നപദ്ധതിയായ ദേശീയ പൗരത്വപ്പട്ടിയുടെ കാര്യത്തിൽ ഉണ്ടാവില്ലെന്ന് നവീൻ പട്നായിക് വ്യക്തമാക്കിയിട്ടുണ്ട്.
എൻ.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളിനും എതിർപ്പുണ്ട്. മുസ്ലിംകളെ മാത്രം മാറ്റിനിർത്തുന്ന നിയമഭേദഗതിയോട് അകാലിദളിലെ ഏതാനും നേതാക്കൾ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. ആന്ധ്രപ്രദേശിൽ ജഗൻമോഹൻ റെഡ്ഡിയെ പിന്തുണച്ചതിൽ നല്ലൊരു ശതമാനം മുസ്ലിംകളുണ്ട്. വൈ.എസ്.ആർ കോൺഗ്രസ് ഭേദഗതി നിയമത്തെ പാർലമെൻറിൽ പിന്തുണച്ചതു വഴി, മുസ്ലിം ന്യൂനപക്ഷത്തിെൻറ അവിശ്വാസമാണ് ജഗൻ ഏറ്റുവാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.