ചെന്നൈ: നഗരത്തിലെ ചായക്കട ജീവനക്കാരനായ മലയാളിയുടെ ആത്മഹത്യ നാട്ടിലേക്ക് മടങ്ങാനാകാത്ത മനോവിഷമത്തിൽ. ബുധനാഴ്ച പുലർച്ചയാണ് വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ടി. ബിനീഷ് (41) താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്.
ഏഴുകിണർ (സെവൻവെൽസ്) സെൻറ് സേവ്യേഴ്സ് വീഥിയിലെ ഹോട്ടലിലായിരുന്നു ജോലി. അകത്തുനിന്ന് പൂട്ടിയ മുറിയുടെ വാതിൽ സുഹൃത്തുക്കൾ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യാത്ര പാസ് കിട്ടി പുറപ്പെടാനിരിക്കെ വടകര മണിയൂർ പഞ്ചായത്ത് ഒാഫിസുമായി ബന്ധപ്പെട്ട ഒരാൾ ഹോട്സ്പോട്ടായ ചെന്നൈയിൽനിന്ന് നാട്ടിലേക്ക് വരേണ്ടെന്ന് പറഞ്ഞതിലുള്ള നൈരാശ്യമാണ് മരണകാരണമെന്ന് പരാതിയുണ്ട്. പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽനിന്ന്: ‘എെൻറ മരണം ഒരു പ്രവാസിയുടെ സമരമാണ്. ഒരു മലയാളി നാട്ടിലെത്തുേമ്പാൾ കോവിഡുമായാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്.
എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുകയാണ്. രണ്ട് സർക്കാറുകളും ട്രെയിനോ ബസോ വിട്ടില്ല. മാനസികമായി തളർന്ന ഞങ്ങളെ ആരുരക്ഷിക്കും. നിയമം എല്ലാവർക്കും ഒരേപോലെ ബാധകമായിരിക്കണം. താങ്ങാൻ പറ്റുന്നില്ല. നഷ്ടം എെൻറ കുടുംബത്തിനു മാത്രമാണ്.
എെൻറ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിൽ സംസ്കരിക്കണം’. വ്യാഴാഴ്ച സ്റ്റാൻലി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മേയ് 30നാണ് ചെന്നൈയിലെ ‘കോൺഫെഡറേഷൻ ഒാഫ് തമിഴ്നാട് മലയാളി ഒാർഗൈനസേഷൻസ് (സി.ടി.എം.എ) മുഖേന ബിനീഷ് യാത്ര പാസ് തരപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് പുറപ്പെടാനിരിക്കെയാണ് നാട്ടിൽനിന്നുള്ള ഫോൺ സന്ദേശത്തെ തുടർന്ന് യാത്ര റദ്ദാക്കിയത്. ഭാര്യ: പ്രവീണ, മകൾ: നാലാംക്ലാസുകാരി ഗൗരികൃഷ്ണ.
ഗൗരവത്തിലെടുക്കണമെന്ന് സംഘടനകൾ
ചെന്നൈ: യാത്രാപാസ് കിട്ടിയിട്ടും നാട്ടിലേക്ക് മടങ്ങാനാവാത്ത വിഷമത്തിൽ ഹോട്ടൽ ജീവനക്കാരനായ വടകര സ്വദേശി ബിനീഷ് ആത്മഹത്യ ചെയ്ത സംഭവം കേരള സർക്കാർ ഗൗരവത്തിലെടുക്കണമെന്ന് പ്രവാസി മലയാളി സംഘടനകൾ ആവശ്യപ്പെട്ടു. കോൺഫെഡറേഷൻ ഒാഫ് തമിഴ്നാട് മലയാളി ഒാർഗൈനസേഷൻസ്(സി.ടി.എം.എ), ഒാൾ ഇന്ത്യ കെ.എം.സി.സി തുടങ്ങിയ സംഘടനകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.