അഹ്മദാബാദ്: ഗുജറാത്ത് കലാപത്തിലെ ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിൽ പ്രതി ചേ ർക്കപ്പെട്ട ഐ.പി.എസ് ഓഫിസറെ വിരമിക്കുന്നതിൻെറ തലേന്ന് സർവിസിൽനിന്ന് പിരിച്ചുവ ിട്ടു. ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ ആർ.എസ്. ഭഗോരയെയാണ് മേയ് 31ന് വിരമ ിക്കാനിരിക്കെ 30ന് പിരിച്ചുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
അഹ്മദാബാദ് ട്രാഫിക് പൊലീസിൽ െഡപ്യൂട്ടി കമീഷണറായ ഭഗോരയെ പിരിച്ചുവിടണമെന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവ് മേയ് 29ന് ലഭിച്ചതായി ഗുജറാത്ത് ആഭ്യന്തര വകുപ്പ് ഉപ സെക്രട്ടറി എം.ആർ. സോണി അറിയിച്ചു. ഇതനുസരിച്ച് നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു. ഇതോടെ, സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഒരു റിട്ടയർമെൻറ് ആനുകൂല്യവും ഭഗോരക്ക് ലഭിക്കില്ല. സംസ്ഥാന പൊലീസിലായിരുന്ന ഭഗോരക്ക് 2006ൽ ഐ.പി.എസ് ലഭിച്ചിരുന്നു.
ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ഗുജറാത്ത് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെന്ന നിലയിൽ ചുമതല നിർവഹിച്ചില്ല, തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് ഭഗോരയടക്കം അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരുന്നത്. ഇതിൽ നാലുപേർ നിലവിൽ റിട്ടയർ ചെയ്തു. വിചാരണകോടതി ഇവരെ കുറ്റമുക്തരാക്കിയെങ്കിലും ഹൈകോടതി ശിക്ഷിച്ചു. സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.